കൊച്ചി: ലോക്ക്ഡൗൺ വന്നപ്പോൾ സ്വർണംപണയം വയ്ക്കുന്നവരുടെ എണ്ണം വർദ്ധിച്ചു. 40 ശതമാനത്തോളമാണ് വർദ്ധനവ്. ഇടത്തരം കുടുംബാംഗങ്ങളാണ് ഇവരിലേറെയും. സ്വകാര്യ സ്ഥാപനങ്ങളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. ബാങ്കുകൾക്കൊപ്പം ഒന്നിടവിട്ട ദിവസങ്ങളിൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും തുറക്കുന്നതിനാൽ പണയം വയ്ക്കാൻ സൗകര്യവുമാണ്. ഇക്കുറി പണയക്കാരുടെ എണ്ണം കൂടാനാണ് സാദ്ധ്യതയെന്ന് പണമിടപാട് സ്ഥാപന ഉടമകൾ പറയുന്നു.
കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തും സ്വർണപ്പണയ ബിസിനസുകാർക്ക് കോളായിരുന്നു. ചെറിയ തുകയ്ക്ക് ആഭരണങ്ങൾ പണയം വയ്ക്കുന്നവരാണ് അധികവും. ലോക്ക്ഡൗൺ പിൻവലിക്കുമ്പോൾ വായ്പകൾ തിരിച്ചടയ്ക്കാനും വൈദ്യുത ബില്ലുകളും മറ്റും അടയ്ക്കാനും വേണ്ടി കൂടുതൽ ആളുകൾ എത്തുമെന്ന പ്രതീക്ഷയിലാണ് പണമിടപാടുകാർ. വച്ച സ്വർണ്ണം കൂടുതൽ തുകയ്ക്ക് പുതുക്കി വയ്ക്കാനും വരുന്നവരുണ്ട്. ജീവിത സാഹചര്യം കീഴ്മേൽ മറിഞ്ഞ സമയത്ത് അത്യാവശ്യത്തിന് സാധാരണക്കാരൻ ആദ്യം കണ്ണുവയ്ക്കുന്നത് സ്വർണത്തിലാണ്.
കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗണിനു ശേഷം പണയം തിരിച്ച് എടുക്കുന്നവരുടെ എണ്ണവും കുറഞ്ഞു. ഈ ലോക്ക്ഡൗൺ കഴിഞ്ഞും ബിസിനസ് വർദ്ധിക്കുമെന്നാണ് കരുതുന്നത്.
ഉദയകുമാർ
പണമിടപാട് സ്ഥാപന ഉടമ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |