കൊച്ചി: ഇത്തിരി സങ്കടത്തോടെ 'ചിരി'യിൽ വിളിച്ചാൽ ഒത്തിരിചിരിക്കാം. കുട്ടികളുടെ സങ്കടങ്ങൾക്ക് തുണയാകാൻ കേരള പൊലീസ് ആരംഭിച്ച ചിരി പദ്ധതി ക്ളിക്കായി. കഴിഞ്ഞ ജൂലായ് 12ന് ആരംഭിച്ച പദ്ധതിയിൽ ഞായറാഴ്ച വരെ എത്തിയത് 15,377 കാളുകൾ.
ചിരിയിൽ എത്തിയ ഫോൺ കോളുകളുടെ
ജില്ലതിരിച്ചുള്ള കണക്ക്
മലപ്പുറം-1598
കണ്ണൂർ-1560
തൃശൂർ-1432
കൊല്ലം-1357
കോഴിക്കോട്-1313
തിരുവനന്തപുരം-1169
വയനാട്-1130
എറണാകുളം-1029
കോട്ടയം-1014
പത്തനംതിട്ട-999
പാലക്കാട്-737
ഇടുക്കി-664
ആലപ്പുഴ-635
കാസർഗോഡ്-622
മറ്റു സംസ്ഥാനങ്ങൾ-118
കുട്ടികളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം
കുട്ടികളുടെ എല്ലാ പ്രശ്നങ്ങൾക്കും ചിരിയിലൂടെ പരിഹാരം ഉണ്ടാകും. തിരുവനന്തപുരം ആസ്ഥാനമായ പദ്ധതിക്ക് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സൈക്കോളജിസ്റ്ര്, സൈക്യാട്രിസ്റ്ര്, അദ്ധ്യാപകർ എന്നിവരുടെ സേവനം ലഭ്യമാണ്. പ്രശ്നങ്ങൾ കേട്ടറിഞ്ഞ് അതാത് ജില്ല കേന്ദ്രങ്ങളിലേക്ക് കൈമാറും. കുട്ടികളും മാതാപിതാക്കളുമായി സംസാരിച്ച് വേണ്ട കാര്യങ്ങൾ ചെയ്തു നൽകും. ചിരി ഹെല്പലൈൻ നമ്പർ: 9497900200
എന്റെ നെല്ലിമരം
വീട്ടുമുറ്റത്തു ഓമനിച്ചു വളർത്തിയ എന്റെ നെല്ലിമരം മുറിച്ചു മാറ്റി. എനിക്ക് നല്ല സങ്കടമുണ്ട്. പദ്ധതിയുടെ തുടക്ക കാലത്ത് ഞാറയ്ക്കലിൽ നിന്നും എത്തിയ കുഞ്ഞു ഫോൺവിളിയായിരുന്നു അത്. സങ്കടം കേട്ട ചിരിയിലെ പൊലീസ് മാമന്മാർ ഞാറയ്ക്കൽ എസ്.എച്ച്.ഒയെ വിവരം അറിയിച്ചു. പിറ്റേന്ന് ഒരു നെല്ലിമരവും കുറേ വൃക്ഷത്തൈകളുമായി പൊലീസ് കുട്ടിയുടെ വീട്ടിലെത്തി. ആ കലങ്ങി മറിഞ്ഞ കണ്ണുകളിൽ നിന്നും സന്തോഷം അണപൊട്ടിയ നിമിഷമായിരുന്നു അതെന്ന് പൊലീസ് പറയുന്നു.
ഗെയിം എന്ന വില്ലൻ
കുട്ടികകളിലെ ഗെയിം അഡിക്ഷനെ നിസാരമായി കാണരുത്. ഇത് മാനസികാവസ്ഥയെ താളം തെറ്റക്കും. കുട്ടികളിൽ ദേഷ്യവും വാശിയും ഉണ്ടാക്കും. ഗെയിം അഡിക്ഷനുമായി ബന്ധപ്പട്ടാണ് ചിരിയിലേക്ക് കൂടുതൽ വിളികളുമെത്തുന്നത്.
മടിക്കരുത് വിളിക്കാം
ചിരിയിലേക്ക് വരുന്നതിലേറെയും ഗ്രാമപ്രദേശങ്ങളിലെ കുട്ടികളുടെ വിളികളാണ്. ചിരി എന്ന പേരുകേട്ട് കൗതുകത്തോടെ വിളിക്കുന്ന കുട്ടികളുമുണ്ട്. അഞ്ച് പോക്സോ കേസുകളും രജിസ്റ്റർ ചെയ്തു. പഠിക്കാൻ ഫോൺ ആവശ്യപ്പെട്ടു വിളിക്കുന്നവരുണ്ട്.
വി.പി.ലക്ഷ്മി,സിവിൽ പൊലീസ് ഓഫീസർ, ചിരി പദ്ധതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |