കൊച്ചി: കാൻസർ നിയന്ത്രണ പരിപാടിയുടെ ഭാഗമായി കേന്ദ്രീകൃത പരിശോധനാ ലാബ് പബ്ളിക് ഹെൽത്ത് ലാബിൽ സ്ഥാപിക്കും. ജില്ലാതല രണ്ടാംഘട്ടം ഉടൻ ആരംഭിക്കാൻ കൊച്ചി കാൻസർ സെന്ററിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. രണ്ടാംഘട്ടത്തിൽ കാൻസർ പരിശോധനയ്ക്ക് ആവശ്യമായ സാമഗ്രികളുടെ പട്ടിക തയ്യാറാക്കും. ഓരോ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്കും അരലക്ഷം രൂപവീതം നൽകും. ലാബിൽ ഉപകരണങ്ങൾ സ്ഥാപിക്കാൻ സർക്കാർ ഒരു കോടി രൂപ അനുവദിച്ചു. ലാബ് സജ്ജീകരിക്കാൻ കൊച്ചി കാൻസർ സെന്റർ ഡയറക്ടറെ ചുമതലപ്പെടുത്തി. യോഗത്തിൽ ദേശീയ ആരോഗ്യ മിഷൻ ചെയർമാൻ ഡോ. മാത്യു നമ്പേലി, കാൻസർ സെന്റർ ഡയറക്ടർ ഡോ.പി.ജി. ബാലഗോപാൽ, ആർ.എം.ഒ. ഡോ. പോൾ ജോർജ്, എൻ.എച്ച്.എം കോ ഓർഡിനേറ്റർ ഡോ. ഹണി അറോറ, ഡപ്യൂട്ടി ഡി.എം.ഒ. ഡോ.കെ. സവിത, ഡോ. സുനിൽ ഡാനിയേൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |