ആദ്യ ദിനം 8,000ത്തോളം യാത്രക്കാർ
കൊച്ചി: രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം മെട്രോ ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചു. ഇന്നലെ 8,000ത്തോളം പേരാണ് യാത്രക്കാരായുണ്ടായിരുന്നത്. കൊവിഡ് മാർഗ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും കർശന പരിശോധന ഏർപ്പെടുത്തിയിരുന്നു. കൊച്ചി വൺ കാർഡ് ഉപയോക്താക്കളുടെ എണ്ണം വർദ്ധിച്ചതായി മെട്രോ അധികൃതർ വ്യക്തമാക്കി. കൊച്ചി വൺ ആപ്പും സജീവമായി ഉപയോഗിക്കുന്നുണ്ട്. ആദ്യ ഘട്ടത്തിൽ രാവിലെ 8 മുതൽ രാത്രി 8 വരെയാണ് സർവീസുകൾ. തിരക്കേറിയ സമയങ്ങളിൽ പത്ത് മിനിറ്റും, അല്ലാത്തപ്പോൾ 15 മിനിറ്റും ഇടവിട്ടാണ് ട്രെയിനുകൾ.
യാത്രക്കാരുടെ താപനില പരിശോധിച്ചാണ് സ്റ്റേഷനിലേക്ക് പ്രവേശിപ്പിച്ചത്. സാമൂഹ്യഅകലം ഉറപ്പാക്കുന്നതിന് ടിക്കറ്റ് കൗണ്ടർ, പ്ലാറ്റ്‌ഫോം എന്നിവിടങ്ങളിലും ട്രെയിൻ സീറ്റുകളിലും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
മെട്രോ ഓടിത്തുടങ്ങിയതിനു പിന്നാലൈ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും തിരിച്ചുമുള്ള ഫീഡർ ബസ് സർവീസുകളും ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ യാത്രക്കാരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |