കൊച്ചി: കൊവിഡ് ആശങ്കയെ പടിക്കു പുറത്താക്കി ഓൺലൈൻ വിദ്യഭ്യാസത്തിന്റെ കരുത്തോടെ പരീക്ഷ എഴുതിയ പത്താം ക്ലാസുകാരുടെ നീണ്ട കാത്തിരിപ്പ് ഇന്ന് ഉച്ചയോടെ പമ്പകടക്കും. രണ്ട് മണിക്ക് വിദ്യഭ്യാസ മന്ത്രി വി.ശിവൻകുട്ടി എസ്.എസ്.എൽ.സി ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഫലം അപ്പോൾ തന്നെ സൈറ്റുകളിൽ ലഭ്യമാകും വിധമാണ് വിദ്യഭ്യാസ വകുപ്പ് ഒരുങ്ങിയിട്ടുള്ളത്. 99.32 ശതമാനത്തോടെ മിന്നും വിജയമാണ് കഴിഞ്ഞ വർഷം ജില്ല സ്വന്തമാക്കിയത്. 77 സർക്കാർ സ്കൂളുകൾ പോയവർഷം നൂറുമേനി വിജയം കൊയ്തു. 99.06 ആയിരുന്നു 2019ലെ വിജയശതമാനം.
32 ക്ലസ്റ്ററുകളായി തിരിച്ച് 319 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. കൊവിഡ് വ്യാപനം നിലനിൽക്കെ അതീവ സുരക്ഷയിലായിരുന്നു കുട്ടികൾ പരീക്ഷ എഴുതിയത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിംഗ് സ്റ്റേഷനായി ഒരുക്കിയ സ്കൂളുകൾ യുദ്ധകാല അടിസ്ഥാനത്തിൽ അണുവിമുക്തമാക്കി. കുട്ടികളുടെ താപനില പരിശോധിച്ച് പനിയില്ലെന്ന് ഉറപ്പുവരുത്തിയും കൊവിഡ് ബാധിച്ച കുട്ടികൾക്ക് പ്രത്യേക മുറി ഒരുക്കിയുമാണ് പരീക്ഷ പൂർത്തിയാക്കിയത്.
ആലുവ ഉപജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിട്ടുള്ളത്. 12401 കുട്ടികൾ. കുറവ് മൂവാറ്റുപുഴ ഉപജില്ല. 3482 വിദ്യാർത്ഥികൾ. എറണാകുളം ഉപജില്ലയിൽ 11261കുട്ടിളാണ് പരീക്ഷ എഴുതിയിട്ടുള്ളത്. 5454 കുട്ടികളാണ് കോതമംഗലം ഉപജില്ലയിൽ എസ്.എസ്.എൽ.സി ഫലം കാത്തിരിക്കുന്നത്.
വെബ് സൈറ്റുകൾ
http://keralapareekshabhavan.in,
https://sslcexam.kerala.gov.in,
www.results.kite.kerala.gov.in,
http://results.kerala.nic.in,
www.pr.dkerala.gov.in,
www.sietkerala.gov.in
എസ്.എസ്.എൽ.സി.
(എച്ച്.ഐ) റിസൾട്ട്
http://sslchiexam.kerala.gov.in http:/thslchiexam.kerala.gov.in
http://thslcexam.kerala.gov.in http://ahslcexam.kerala.gov.in
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |