കൊവിഡ് കാലത്ത് കുട്ടികളിലെ രോഗങ്ങളിൽ കുറവ്
കൊച്ചി:കൊവിഡ് കാലത്ത് കുട്ടികളിൽ അസുഖങ്ങൾ കുറവ്. ശിശുരോഗ വിദഗ്ദ്ധർക്ക് ചികിത്സയും കുറഞ്ഞു.
കുട്ടികളിൽ സാധാരണ കണ്ടുവരാറുള്ള പനി, ചുമ, ശ്വാസമുട്ടൽ, വയറുവേദന, വയറിളക്കം തുടങ്ങിയ രോഗങ്ങളൊന്നും കുട്ടികളെ കാര്യമായി ശല്യം ചെയ്തിട്ടില്ല. സ്‌കൂളുകൾ അടച്ചിട്ടതോടെ കുട്ടികൾ തമ്മിലുള്ള സമ്പർക്കം ഇല്ലാതായതും മാസ്ക് ഉപയോഗം തുടങ്ങിയതുമാണ് രോഗബാധ കുറയാനുള്ള മുഖ്യകാരണങ്ങൾ. കുട്ടികൾക്ക് ബാധിക്കുന്ന പകർച്ചവ്യാധികൾ വീടുകളിലേക്കും എത്തിയിരുന്നു. സ്കളുകൾ അടച്ചതോടെ ഈ പ്രശ്നവും ഉണ്ടായില്ല.
ചെറിയ പനി, ജലദോഷം, തുമ്മൽ മുതലായവയ്‌ക്കൊക്കെ വീട്ടിൽ തന്നെ ശുശ്രൂഷ നൽകുകയും കൂടി ചെയ്തതോടെ നിരന്തരം കുട്ടികളെ ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും കൊണ്ടുപോയിരുന്ന രീതിയും മാറി.
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ കുട്ടികൾ സജീവമായി പുറത്തേക്കിറങ്ങുന്നുണ്ടെങ്കിലും സ്ഥിരമായി മാസ്‌ക് ധരിക്കുകയും സാനിറ്റൈസ് ചെയ്യുന്നതും രോഗപകർച്ച ഇല്ലാതാക്കിയെന്ന് തന്നെ പറയാം.
പീടിയാട്രീഷ്യന്മാർക്ക് ജോലി കുറഞ്ഞു
ചെറിയ ക്ലിനിക്കുകൾ നടത്തി വന്ന ശിശുരോഗ വിദഗ്ദ്ധർക്കാണ് ഏറെ തിരിച്ചടി നേരിട്ടത്. കുഞ്ഞുങ്ങളുടെ സുരക്ഷക്ക് നല്ലത് ആശുപത്രി സന്ദർശനം ഒഴിവാക്കുന്നതാണെന്ന് ഇവർ തന്നെ അഭിപ്രായപ്പെടുന്നുണ്ട്.
മറുവശം
കുട്ടികൾ വീടുകളിൽ തന്നെ കഴിയുന്നത് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാനും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നുണ്ട്. അമിതവണ്ണം, മാനസിക സംഘർഷങ്ങൾ എന്നിവയാണ് പ്രധാന പ്രശ്‌നങ്ങൾ. ഓൺലൈൻ കൺസൾട്ടേഷൻ കുട്ടികളുടെ കാര്യത്തിൽ പൂർണമായും ഫലപ്രദമല്ലെന്നും ഡോക്ടർമാർ പറയുന്നു.
കുട്ടികളിൽ സാധാരണ കണ്ടു വരുന്ന രോഗങ്ങൾ
കൊവിഡ് കാലത്ത് കുട്ടികളിൽ രോഗങ്ങൾ കുറഞ്ഞു. വ്യക്തി ശുചിത്വം പാലിക്കുന്നത് തന്നെയാണ് പ്രധാനകാരണം. കൊവിഡ് കാലം കഴിഞ്ഞാലും ഇതു തുടരാൻ കുട്ടികളെ പഠിപ്പിക്കണം.
. ഡോ.അൽത്താഫ് .കെ. മജീദ് ( ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്, ഡൽഹി)
അവശ്യ സന്ദർഭങ്ങളിൽ മാത്രം കുട്ടികളെ ആശുപത്രികളിൽ കൊണ്ടുപോയാൽ മതിയാകും. എങ്ങിനെയായാലും ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ചികിത്സ ചെയ്യാവൂ.
ഡോ.എം.നാരായണൻ (ഇൻഡ്യൻ അക്കാഡമി ഒഫ് പീഡിയാട്രിക് മുൻ പ്രസിഡന്റ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |