കൊച്ചി: സർക്കാർ ഉദ്യോഗസ്ഥരായ മക്കളെ വിവാഹവിപണിയിലിറക്കിയ അമ്മമാരെ ആക്ഷേപഹാസ്യത്തിലൂടെ ആവിഷ്കരിച്ച് സ്ത്രീധന വിപത്തിനെതിരെ പ്രതികരിച്ച ഹ്രസ്വചിത്രങ്ങൾക്ക് സാമൂഹ്യമാദ്ധ്യമങ്ങളിൽ കൈയടി. യു ട്യൂബിൽ റിലീസ് ചെയ്ത ചിത്രങ്ങൾ ബോധവത്കരണത്തിന്റെ വേറിട്ട വഴിയുമായി.
ആർഭാടജീവിതവും സ്ത്രീധനപീഡനവും വീണ്ടും ചർച്ചയായ സാഹചര്യത്തിലാണ് 'ചെക്കൻസ് ഫോർ സെയിൽ' എന്ന ചിത്രങ്ങൾ തിരക്കഥാകൃത്തും സംവിധായികയുമായ ഡോ. വീണ ചിത്രങ്ങൾ ഒരുക്കിയത്. സർക്കാർ ഉദ്യോഗസ്ഥനായ മകന് വിലയിട്ട് പെണ്ണിനെ തേടുന്ന അമ്മയാണ് ആദ്യ ചിത്രത്തിൽ. ഐ.എ.എസ് ലഭിച്ച മകന് വേണ്ടി ദീർഘകാലം പ്രണയിച്ച പെൺകുട്ടിക്ക് മുമ്പിൻ വൻസ്ത്രീധനം ആവശ്യപ്പെടുന്നതാണ് രണ്ടാം ചിത്രം. സ്ത്രീധനത്തിനെതിരായ സന്ദേശമാണ് മൂന്നാം ചിത്രത്തിൽ. കട്ടൻ ചാപ്പി എന്ന യുട്യൂബ് ചാനലിലാണ് പെണ്ണുകാണൽ പരിപാടി പ്രേക്ഷകരിലേയ്ക്ക് എത്തിച്ചത്.
കൊല്ലത്ത് ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ വിസ്മയ സമൂഹത്തിന്റെ വേദനയായി മാറിയ സാഹചര്യത്തിലാണ് സ്ത്രീധനസമ്പ്രദായത്തിനെതിരെ പ്രതികരിച്ചതെന്ന് ഡോ. വീണ പറഞ്ഞു. വിവാഹവിപണിയിൽ സർക്കാർ ജോലിക്കുള്ള പ്രാധാന്യം വിളിച്ചുപറയുന്ന രീതിയിലാണ് പെണ്ണുകാണൽ ചടങ്ങിന്റെ ആവിഷ്കാരം. സർക്കാർ ജോലിക്കാരനെ തേടി പെണ്ണെത്തുന്നതാണ് രംഗങ്ങൾ. സ്ത്രീധനപ്രശ്നങ്ങളിൽ സ്ത്രീകൾക്കുള്ള പങ്കും ചിത്രങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. ചിത്രങ്ങൾ റിലീസ് ചെയ്ത് ദിവസങ്ങൾക്കകം ആയിരങ്ങളാണ് കണ്ടത്.
സർക്കാർ ജോലിയും വിപണിമൂല്യവും ഒപ്പം താങ്ങുവിലയും. വിവാഹക്കച്ചവടത്തിന് പുത്തൻ വഴിത്തിരിവുമായി മകനെ ഒരുക്കി വിൽപ്പനയ്ക്ക് വച്ച അമ്മയുമുണ്ട് ചിത്രത്തിൽ. ഈ അമ്മ ഒത്തിരി അമ്മമാരുടെ പ്രതിനിധിയുമാണ്.
ഡോ. വീണ
സംവിധായിക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |