കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായുള്ള കനാലുകളുടെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പണികളുടെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്കും മൈനർ ഇറിഗേഷൻ വകുപ്പിനും ഹൈക്കോടതി നിർദ്ദേശം നൽകി. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കണം എന്നാവശ്യപ്പെടുന്ന ഹർജികളിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് നിർദ്ദേശം നൽകിയത്. മുല്ലശേരി കനാൽ, കരീത്തോട്, 12 ലിങ്ക് കനാൽ, പുഞ്ചക്കായൽ തുടങ്ങിയവയുടെ നവീകരണ ജോലികൾ മുന്നേറുന്നുണ്ടെന്നും ഹൈക്കോടതി വിലയിരുത്തി. കനാലുകളിലെ കൈയേറ്റങ്ങളും മാലിന്യ നിക്ഷേപങ്ങളും നീരൊഴുക്കിന് തടസമുണ്ടാക്കുന്നെന്ന റിപ്പോർട്ട് ഇറിഗേഷൻ വകുപ്പ് നൽകിയിട്ടുണ്ടെങ്കിൽ ഹാജരാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |