കൊച്ചി: രണ്ടു പ്രളയവും കൊവിഡും ചേർന്ന് മൂന്ന് ഓണസീസൺ തകർന്ന് തരിപ്പണമായ കാറ്ററിംഗുകാരും പാചകക്കൂട്ടായ്മകളും ബേക്കറികളുമെല്ലാം ഇത്തവണ വലിയ പ്രതീക്ഷയിലാണ്. കൊവിഡ് നിയന്ത്രണങ്ങൾ അയഞ്ഞതിനാൽ പലയിടത്തും ചെറിയ തോതിലെങ്കിലും ഓണാഘോഷങ്ങളുണ്ട്. മുൻ കാലങ്ങളിൽ ഓണക്കാലം കാറ്ററിംഗുകാരുടെയും ബേക്കറികളുടെയും ചാകരക്കാലമായിരുന്നെങ്കിൽ ഇത്തവണ പിടിച്ചുനിൽക്കാനുള്ള അവസരമാണ്. ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നതെങ്കിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കൂടുതൽ ഓർഡർ ലഭിക്കുന്നതിനായി സദ്യയുടെയും പായസത്തിന്റെയും നിരക്കുകളിൽ ഇളവുകൾ വരുത്തിയും ഓഫറുകൾ പ്രഖ്യാപിച്ചുമാണ് കാറ്ററിംഗുകാരും ബേക്കറികളും രംഗത്തെത്തിയിരിക്കുന്നത്.
സദ്യയ്ക്ക് 150മുതൽ 250 രൂപവരെയാണ് റേറ്റ്. ആള് കുറയുന്നതിനനുസരിച്ചും വിഭവങ്ങളുടെ ഏറ്റക്കുറച്ചിലനുസരിച്ചും നിരക്കിൽ മാറ്റമുണ്ട്. 50പേർക്കുള്ള സദ്യയാണെങ്കിൽ രണ്ടുതരം പായസം ഉൾപ്പടെ 175 മുതൽ 200രൂപവരെയാകും.
ബേക്കറികളിലും തിരക്ക് വർദ്ധിച്ചിട്ടുണ്ട്. പായസവും, കായവറുത്തതും, ശർക്കര ഉപ്പേരിയുമാണ് ഈ സമയത്ത് ഏറ്റവും കൂടുതൽ വിൽപ്പന.
ബേക്കറികളിലെ ഏകദേശ വില
പായസത്തിൽ കാറ്ററിംഗുകാർ ഏറെ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. ആളുകുറവെങ്കിൽ ഓർഡർ സ്വീകരിക്കില്ല.
സ്ഥാപനങ്ങളിലെല്ലാം ജോലിക്കാർ കുറവായതിനാൽ ഓണാഘോഷവും ശുഷ്‌കമാകും. അതിനാൽ വലിയ ലാഭം പ്രതീക്ഷിക്കുന്നില്ല. - കെ.ആർ.രാജേന്ദ്രൻ, ഗോൾഡൻ ഹോക്ക കാറ്ററിംഗ്, കാക്കനാട്
തിരക്ക് കുറവാണ്. ഓണമടുക്കുമ്പോൾ ആളുകളേറെയെത്തുമെന്നാണ് പ്രതീക്ഷ. അനൂപ്, ബെസ്റ്റ് ബേക്കേഴ്‌സ്, കൊച്ചി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |