കൊച്ചി: കൊച്ചി മെട്രോ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ ജില്ലയിലെ നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഡെപ്യൂട്ടി കളക്‌ടർ സുരേഷ് കുമാർ വിരമിച്ചു.വൈറ്റില പൊന്നുരുന്നി സ്വദേശിയാണ്. കൊച്ചി താലൂക്ക് ഓഫീസിൽ ഒൗദ്യോഗിക ജീവിതം ആരംഭിച്ച സുരേഷ് കുമാർ മൂവാറ്റുപുഴ ആർ.ഡി.ഒ ആയാണ് പടിയിറങ്ങിയത്. മലപ്പുറം, ഇടുക്കി, ആലപ്പുഴ, കോട്ടയം,പാലക്കാട്,തൃശൂർ ജില്ലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ, മൂലമ്പിള്ളി ഭൂമിയേറ്റെടുക്കൽ, പൊന്നുരുന്നി പാലം ഭൂമിയേറ്റെടുക്കൽ ദൗത്യങ്ങളുടെ ഭാഗമായിരുന്നു. കണയന്നൂർ ഭൂരേഖ തഹസിൽദാറായിരുന്ന ഘട്ടത്തിൽ അഞ്ച് ഏക്കറിലധികം കൈയേറ്റ ഭൂമി തിരിച്ചുപിടിച്ചു. റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടറായിരുന്ന കാലത്ത് റവന്യു കളക്ഷനിൽ ജില്ലയെ ഒന്നാം സ്ഥാനത്തെത്തിച്ചതിന് കളക്ടറിൽ നിന്ന് പുരസ്കാരം ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |