മട്ടാഞ്ചേരി: ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട 30 മികച്ച ബീച്ചുകളുടെ പട്ടികയിൽ നിന്ന് കൊച്ചിയുടെ ചരിത്രതീരമായ ഫോർട്ടുകൊച്ചി ബീച്ച് പുറത്തായി. വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതുൾപ്പെടെ സൗകര്യങ്ങൾ വിലയിരുത്തിയാണ് കടൽത്തീരപട്ടിക തയ്യാറാക്കിയത്.
ടൂർ മൈ ഇന്ത്യയുടെ ട്രാവൽ ആൻഡ് ടൂറിസം ബ്ലോഗ് ഇന്ത്യ പുതുക്കി പട്ടികയി. ലാണ് ഫോർട്ടുകൊച്ചി പുറത്തായത്.
വൈദേശികരുമായുള്ള പടയോട്ടങ്ങൾക്കും സ്വാതന്ത്ര്യ സമരത്തിനും വേദിയായി ചരിത്രതീരമായും പുതുവത്സരാഘോഷത്തിനും കലാ കായിക മത്സരങ്ങൾക്കും വേദിയായിരുന്നു ഫോർട്ടുകൊച്ചി കടപ്പുറം. 2018 വരെ കൊച്ചി മികച്ച ബീച്ച് പട്ടികയിലിടം പിടിച്ചിരുന്നു. വിനോദസഞ്ചാര മേഖലയിലും കൊച്ചി ഏറെ ആകർഷകവുമായിരുന്നു.
കേരളത്തിൽ മുഴുപ്പിലങ്ങാട്, മാരാരിക്കുളം ബീച്ചുകളാണ് പട്ടികയിലിടം നേടിയത്. ഗോവയിലെ വർക്ക, കോൾവ, ചാലപ്പാറ, കോള, വാഗേറ്റർ, അഗോണ്ട കവലോസീം, മോർ ജീം, മാൻ ഡ്രെം, ബെനൗലിം, കാൻഡോലീം, ഉട്ടോർഡ, കൻബലിം, ആരംബോൾ, പാലൊലെം ഉൾപ്പെടെ 15 ഉം കർണാടകയിൽ ഉള്ളാൽ, കൊഡിക്കൽ, സോമേശ്വരം, ഒട്ടിനെർ, ഒൽവെ എന്നിവയും യാരാദ, രാമകൃഷ്ണ (ആന്ധ്ര), രാധാനഗർ, എലിഫന്റ് ( ആൻഡമാൻ നിക്കോബാർ), പൂരി (ഒഡീഷ), ധനുഷ്കോടി (തമിഴ്നാട് ), മിഘ (പശ്ചിമ ബംഗാൾ), ഗണപതി പൂലെ (മഹാരാഷ്ട്ര) എന്നിവയാണ് പട്ടികയിലിടം നേടിയ ബീച്ചുകൾ.
മാനദണ്ഡങ്ങൾ
സൂര്യപ്രകാശം പതിക്കൽ, ശുചിത്വം, സുരക്ഷ, തിരമാലകൾ, മണൽ
കൊച്ചിക്ക് തിരിച്ചടിയായത്
കടൽക്കയറ്റത്തെ തുടർന്ന് കൊച്ചി ബീച്ച് വിസ്തൃതി നാലിലൊന്നായി കുറഞ്ഞതും മാലിന്യങ്ങളും ഇഴജന്തുക്കളുടെയും നാൽക്കാലികളുടെയും ആക്രമണങ്ങൾ വർദ്ധിച്ചതും കൊച്ചി തീരത്തിന് തിരിച്ചടിയായെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |