കൊച്ചി: തൃക്കാക്കരയിൽ അനുവദിച്ച കേന്ദ്രീയ വിദ്യാലയം സ്ഥലമില്ലാത്തതിന്റെ പേരിൽ നഷ്ടപ്പെടുത്തി കളയരുതെന്ന് സെൻട്രൽ ഗവ : എംപ്ലോ കോൺഫെഡറേഷൻ ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറ പരിസരത്ത് ഏക്കർ കണക്കിന് സർക്കാർ ഭൂമി തരിശായി കിടപ്പുണ്ട്. ഇന്ത്യയിൽ ആകെ അനുവദിച്ച 26 സ്‌കൂളുകളിൽ ഇനി തൃക്കാക്കരയിലേത് മാത്രമേ തുടങ്ങാനുള്ളു. മരട് മാങ്കായിൽ സ്‌കൂളിൽ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലം കേന്ദ്രീയ വിദ്യാലയത്തിനുവേണ്ടി ഉപയോഗിക്കാവുന്നതാണ്. ആവശ്യമായ സ്ഥലം എത്രയും വേഗം ഏറ്റെടുത്ത് നൽകി വിദ്യാലയം നഷ്ടപ്പെടാതെ സംരക്ഷിക്കണമെന്നും കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി കെ.കെ.മാധവൻ, വർക്കിംഗ് പ്രസിഡന്റ് പ്രഭാത് ബി.റാവു എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |