കൊച്ചി: മൂന്നു വർഷമായി അടഞ്ഞു കിടക്കുന്ന എറണാകുളം മറൈൻഡ്രൈവിലെ നവീകരിച്ച കുട്ടികളുടെ പാർക്ക് ശിശുദിനമായ 14ന് വീണ്ടും തുറക്കും. രാവിലെ കളക്ടർ ജാഫർ മാലിക്കും കുട്ടികളും ചേർന്നാണ് പാർക്ക് തുറക്കുക. ഡിസംബർ അഞ്ചു വരെ സൗജന്യമായാണ് പ്രവേശനം. ഇനിയും കളിക്കോപ്പുകൾ എത്താനും അറ്റകുറ്റപ്പണികൾ തീരാനുമുള്ളതിനാലാണ് ഡിസംബർ അഞ്ചുവരെ സൗജന്യമായി കുട്ടികളെ പ്രവേശിപ്പിക്കുന്നതെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡിസംബർ അഞ്ചു മുതൽ ഫീസ് ഈടാക്കും. നിരക്ക് നിശ്ചയിച്ചിട്ടില്ല.
2018 ജൂണിലാണ് നവീകരണ പ്രവർത്തനങ്ങൾക്കായി പാർക്ക് അടച്ചത്. ഒരു വർഷത്തിനകം തുറക്കുമെന്നായിരുന്നു പ്രഖ്യാപനം. പ്രളയം, കൊവിഡ് വ്യാപനം തുടങ്ങിയവ മൂലം പണികൾ വൈകി. നാലുകോടി രൂപ മുടക്കിലാണ് ശിശുക്ഷേമസമിതിയുടെ കീഴിലുള്ള പാർക്കിന്റെ നവീകരണം നടക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ കെല്ലിനാണ് (കേരള ഇലക്ട്രിക്കൽസ് ആൻഡ് അലൈഡ് എൻജിനീയറിംഗ് ലിമിറ്റഡ്) നിർമ്മാണച്ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |