മൂവാറ്റുപുഴ: ഒഴിഞ്ഞ കുപ്പികൾ തൊട്ടടുത്ത സ്ഥലത്തേക്ക് വലിച്ചെറിയുന്നവരാണ് കൂടുതലും. എന്നാൽ അത്തരം കുപ്പികളിലൂടെ വരവിസ്മയം തീർക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് വീട്ടൂർ എബനേസർ സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥികളായ പൂജ രമേശും പുണ്യ രമേശും എന്ന ഇരട്ടകൾ. ചെറുപ്പം മുതൽ വരകളെ പ്രണയിച്ചിരുന്ന പൂജയും പുണ്യയും നരവധി ചിത്രങ്ങളാണ് വരച്ചത്. ആദ്യഘട്ട ലോക്ഡൗൺ തുടങ്ങിയതോടെയാണ് 'ബോട്ടിൽ ആർട്ടിൽ' കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ തീരുമാനിച്ചത്. പിന്നീട്, വീണ്ടുമൊരു ലോക്ഡൗൺ വന്നതോടെ ഈ മേഖലയിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. സാധാരണ രചനകൾക്കുമപ്പുറം വ്യത്യസ്തമായ രീതിയിൽ തങ്ങളുടെ സ്വതസിദ്ധമായ കഴിവുകൾ ഉൾപ്പെടുത്തി ദൃശ്യചാരുത നൽകുന്ന വരകളാണ് ഇവർ തിരഞ്ഞെടുത്തത്. ബോട്ടിൽ ആർട്ടിന് പുറമേ നൃത്തവും ഫാഷൻ രംഗത്തെ വ്യത്യസ്തതകൾ പങ്കുവയ്ക്കാനും സ്വന്തമായി യൂടൂബ് ചാനലും ഇവർക്കുണ്ട്. കാർപ്പെന്റർ തൊഴിലാളിയായ മുളവൂർ ഒലിയപ്പുറത്ത് രമേശിന്റെയും രാധികയുടെയും മക്കളാണ്. സഹോദരിമാർ ഇരട്ടകളായ ശ്രേയയും ശ്വേതയും നഴ്‌സിംഗ് വിദ്യാർത്ഥികളാണ്.
..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |