മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിലെ കേരള വാട്ടർ അതോറിട്ടി അദാലത്ത് നടത്തി. കരുവേലിപ്പടി അതോറിട്ടി ഓഫീസിൽ നടന്ന പ്രഥമ അദാലത്തിൽ 328 കേസുകളാണ് ഒത്തുതീർപ്പായത്. ഇരുപതോളം പേർ വിസമ്മതം പ്രകടിപ്പിച്ചു. റവന്യു റിക്കവറി വിഭാഗം തഹസിൽദാർ ജോൺസൺ, അതോറിട്ടി റവന്യൂഓഫീസർ എന്നിവരുടെ നേതൃത്വത്തിലാണ് ഉപഭോക്താക്കൾക്ക് ഒറ്റതവണ തീർപ്പാക്കൽ അവസരമൊരുക്കി അദാലത്ത് നടന്നത്. 980 ഓളം കുടിശികക്കാരിൽ നിന്ന് ഒന്നരകോടി രൂപയാണ് പിരിച്ചെടുക്കാനുള്ളത്. 506 പേർക്കാണ് നോട്ടീസ് നൽകിയത്. അദാലത്ത് അതോറിട്ടി സൂപ്രണ്ടിംഗ് എൻജിനീയർ ജോസക്കൻ ജോസഫ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ വി.എം. ടെസ്സി, എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് ഷാഫി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |