കൊച്ചി: എറണാകുളം റെയിൽവേ ചൈൽഡ് ലൈനിന്റെ 'പരിവർത്തൻ' കോളനി ദത്തെടുക്കൽ പദ്ധതി ഉദ്ഘാടനം ചെയ്തു. സൗത്ത് റെയിൽവേ പരിസരത്ത് സ്ഥിതി ചെയ്യുന്ന ഉദയകോളനി, പി ആൻഡ് ടി, പുഷ്പനഗർ, കരിന്തല കോളനികളെയാണ് ദത്തെടുത്തത്. കോളനികളിലെ കുട്ടികൾക്ക് സൗത്ത് റെയിൽവേയുടെ എല്ലാ പിന്തുണയും നൽകുമെന്ന് ഉദ്ഘാടനം നിർവഹിച്ച ഏരിയാ മാനേജർ നിതിൻ നോർബർട്ട് പറഞ്ഞു.
നാല് കോളനികളിൽ നിന്നായി 150 കുട്ടികളാണുള്ളത്. അവരിൽ 20 ശതമാനത്തോളം കുട്ടികൾ അഞ്ച് വയസ്സിൽ താഴെയുള്ളവരാണ്. എറണാകുളം- അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെയും സൗത്ത് റെയിൽവേയുടെയും സഹകരണത്തോടെയാണ് റെയിൽവെ ചൈൽഡ് ലൈൻ കുട്ടികൾക്കാവശ്യമായ കൗൺസിലിംഗ് നൽകുക. മാനസികോല്ലാസത്തിനായുള്ള പദ്ധതികൾ, കുട്ടികളിലെ അഭിരുചികൾ കണ്ടെത്തി അവയെ വളർത്തിക്കൊണ്ടു വരിക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. റെയിൽവേ ചൈൽഡ് ലൈൻ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, നടൻ സിജോയ് വർഗീസ് അഡ്വ. ബിറ്റി. കെ. ജേസഫ്, അഡ്വ. സി. സൗമിത, ഗണേഷ് വെങ്കിടാചലം, എസ്.ഐ. അജയകുമാർ, അരുൺ തങ്കച്ചൻ, ഷാനോ ജോസ്, അഞ്ജന മഹേശൻ എന്നിവർ പ്രസംഗിച്ചു.
4 കോളനികളിലായി 150 കുട്ടികൾ
20% കുട്ടികൾ അഞ്ചുവയസിൽ താഴെയുള്ളവർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |