കൊച്ചി: കടൽ കയറ്റഭീഷണിയിൽ ജീവൻ പണയംവച്ച് കഴിയുന്ന ചെല്ലാനം നിവാസികൾക്ക് ആശ്വാസമായി കടൽഭിത്തി നിർമ്മാണത്തിന്റെ മുന്നൊരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കോഴിക്കോട് ആസ്ഥാനമായ ഊരാളുങ്കൽ ലേബർ കോഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. ടെട്രോപോഡ് സാങ്കേതിക വിദ്യയിൽ നിർമ്മിക്കുന്ന കടൽഭിത്തിക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ എത്തിക്കാനായി അഞ്ച് ക്വാറികളെ കണ്ടെത്തിയിട്ടുണ്ട്.
ഊരാളുങ്കൽ സൊസാറ്റി പ്രതിനിധികളുടെയും കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ കോർപ്പറേഷൻ ലിമിറ്റഡ് അധികൃതരുടെയും യോഗങ്ങൾ നടന്നു. ഒരു മാസത്തിനകം നിർമ്മാണം ആരംഭിക്കം. ചെല്ലാനം പ്രദേശത്ത് പലയിടത്തും റോഡിൽ നിന്ന് തീരത്തേക്ക് എത്താനുള്ള വഴികൾ ലഭ്യമല്ലായിരുന്നു. ഈ പ്രദേശങ്ങളിൽ വഴി നിർമ്മാണം പൂർത്തിയായി വരികയാണ്. ജനങ്ങളുമായി കൂടിയാലോചിച്ച് താത്കാലികമായി സ്ഥലമേറ്റെടുത്ത് പാത നിർമ്മിക്കും. ആയിരത്തിലധികം വീടുകളാണ് കടൽത്തീരത്തോട് ചേർന്നുള്ളത്.
256 കോടിയുടെ കരാർ
ആദ്യ ഘട്ടത്തിൽ ടെട്രാപോഡുകൾ നിരത്തി 7.3 കിലോ മീറ്റർ ദൂരത്തിലാണ് ഭിത്തി നിർമിക്കുക. 256 കോടി രൂപയ്ക്കാണ് കരാർ. കാലവർഷത്തിന് മുൻപായി കല്ലുകൾ വിരിക്കുന്നതടക്കമുള്ള പ്രാഥമിക പ്രവൃത്തികളെങ്കിലും പൂർത്തിയാക്കാനാണ് നിർദേശം. ചെന്നെെ ആസ്ഥാനമായ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് തീരസംരക്ഷണ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ചെല്ലാനത്ത് 21 കിലോമീറ്ററാണ് കടൽതീരം. ഇവിടെ
ജലസേചന വകുപ്പാണ് കിഫ്ബി സഹായത്തോടെ 344.2 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത് ഉൗരാളുങ്കൽ 256 കോടിയ്ക്ക് കരാറെടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |