കളമശേരി: കോഴികൾക്ക് ഹൈടെക് വാസമൊരുക്കിയിരിക്കുകയാണ് കുറ്റിക്കാട്ടുകര കുന്നത്ത് വീട്ടിൽ 62കാരനായ കെ.എൽ.ഫ്രാൻസിസ്. മനസ്സിൽ തോന്നിയ ആശയം സ്വയം പ്രാവർത്തികമാക്കി. പണിക്കൂലി ഉൾപ്പെടെ കണക്കാക്കിയാൽ ഒന്നര ലക്ഷം രൂപ ചെലവു വരും. 8 അടി നീളത്തിലും 6 അടി ഉയരത്തിലുമാണ് നിർമ്മാണം. കോൺക്രീറ്റ് തറയ്ക്കു വശങ്ങളിൽ ടൈലുകൾപാകി, ചുറ്റും വായുസഞ്ചാരം ഉറപ്പാക്കി എം ടപ്പറേറ്റഡ് ഷീറ്റിലുള്ള ജനലുകളും വാതിലുകളും തേക്കിൻ തടിയിലുള്ള ഫ്രെയിം , തേക്കിന്റെ അഴികളിൽ തീർത്ത പ്ളാറ്റ്ഫോമിൽ കോഴികൾക്ക് ഇരിക്കാം. താഴെ വീഴുന്ന കാഷ്ഠം ചരിച്ചുവാർത്ത സ്ലാബിൽ വീണ് കൂടിനു പുറകിലെ പ്രത്യേകം തീർത്ത ചതുര അറകളിൽ വീഴും. താഴെയും മുകളിലുമായി അകലം പാലിച്ച് 60 കോഴികൾക്ക് സുഖമായി ഇരിക്കാം. ഇഴജന്തുക്കളുൾപ്പെടെയുള്ളവയിൽ നിന്ന് പൂർണ്ണ സംരക്ഷണം ഉറപ്പ്. സഹജീവികൾക്കും വൃത്തിയും വെടിപ്പും ഉറപ്പുമുള്ള വാസസൗകര്യം കൊടുക്കണമെന്നാണ് ഫ്രാൻസിസിന്റെ അഭിപ്രായം.
സ്വന്തംവീടിന്റെ രണ്ടാംനില 1400 സ്ക്വയർഫീറ്റും സ്വന്തം നിർമ്മിതിയാണ്. ഹോളോ ബ്ളോക്ക് സ്വയംനിർമ്മിച്ച് അത്യാവശ്യം മരപ്പണികൾ, 18പടികളുള്ള സ്റ്റെയർകേസ് എല്ലാം ഇദ്ദേഹം സ്വയം ചെയ്തു. 2008ൽ കളമശേരി എച്ച്.എം.ടിയിൽ നിന്ന് സീനിയർ എൻജിനീയർ ജോലി രാജിവച്ച് 16 ഓളം സ്വകാര്യ സ്ഥാപനങ്ങളിൽ ജനറൽ മാനേജർ വരെയുള്ള ചുമതലകൾ വഹിച്ചിട്ടുണ്ട്, ഫ്രാൻസിസ്.
ബംഗളൂരുവിൽനിന്ന് നിന്ന് ഡിപ്ലോമ മെക്കാനിക്കൽ ആൻഡ് ഫോർമാൻ ട്രെയിനിംഗ് പാസ്സായ ഫ്രാൻസിസിന് എല്ലാ ജോലികളും സ്വയംചെയ്താണ് ശീലം. ഭാര്യ കാതറിൻ സഹകരണ ബാങ്ക് ജീവനക്കാരിയാണ്. മകൻ ജതിൻ രാജഗിരി എൻജിനിയറിംഗ് കോളേജിൽ അസി.പ്രൊഫസർ, മകൾ അനുമോൾ എം.ടെക് സിവിൽ വിദ്യാർത്ഥിനി, മരുമകൾ ശ്രുതി. ബി.ജെ.പി.ന്യൂനപക്ഷ മോർച്ചയുടെ കളമശേരി മണ്ഡലം ജനറൽ സെക്രട്ടറി, ഇടമുള ജനകീയ സമിതി പ്രസിഡന്റുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |