കളമശേരി: ഏലൂർ നഗരസഭയിലെ ബഡ്ജറ്റ് അവതരണ ദിനത്തിൽ കല്ലുകടി. മുൻ കോൺഗ്രസ് കൗൺസിലറായിരുന്ന ജോയി കോയിക്കരയുടെ വ്യാപാര സ്ഥാപനം വികസിപ്പിക്കുന്നതിന് നൽകിയ അപേക്ഷയടങ്ങിയ ഫയൽ നഗരസഭയിൽ കാണാനില്ല. രണ്ടു വർഷമായിട്ടും തീരുമാനമാകാത്തതിനെ തുടർന്ന് ബി.ജെ.പി.കൗൺസിലറായ കെ.എൻ.അനിൽകുമാർ കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ചോദ്യമുയർത്തുകയും ചെയർമാൻ അടുത്ത കൗൺസിലിൽ മറുപടി പറയാമെന്നും ഉറപ്പു നൽകിയിരുന്നു. പരാതിക്കാരന് പരാതിയില്ലെന്ന പ്രസ്താവനയാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. ഫയൽ കാണാതായതിന് കൃത്യമായ മറുപടി വേണമെന്ന് എൻ.ഡി.എ, യു.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെടുകയും പ്രതിഷേധിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |