കൊച്ചി: സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ പെരുകുമ്പോഴും സ്വകാര്യ സി.ഐ.ഡികൾക്ക് ജോലി കുത്തനെ കുറഞ്ഞു. ഒന്നര പതിറ്റാണ്ടിനിടെ 20 ഡിറ്റക്ടീവ് ഏജൻസികൾക്ക് പൂട്ടുവീണു. അവശേഷിക്കുന്നത് 20 എണ്ണം. അതിലേറെയും ഒന്നിലേറെ സംസ്ഥാനങ്ങളിൽ വേരുകളുള്ളവയാണ്.
ക്രിമിനൽ സ്വഭാവമുള്ള കേസുകൾ പൊതുവേ സ്വകാര്യ ഏജൻസികൾ ഏറ്റെടുക്കാറില്ല. അന്നും ഇന്നും അവിഹിതത്തിന് തെളിവുതേടലും വിവാഹപൂർവ്വ അന്വേഷണങ്ങൾക്കുമാണ് ഡിമാൻഡ്.
വിവാഹമോചനവുമായി ബന്ധപ്പെട്ടാണ് അവിഹിത തെളിവുശേഖരണ ചുമതലകൾ ലഭിക്കുന്നത്. അപൂർവമായി കാണാതെ പോയവരെ തേടലും സ്വന്തം ജീവനക്കാരെ നിരീക്ഷിക്കലും അന്വേഷണത്തിന് ലഭിക്കാറുണ്ട്.
വൻകിട സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും വിവരശേഖരണ ജോലികൾ മുടക്കമില്ലാതെ ലഭിക്കുന്നതിനാൽ മാത്രമാണ് കൊവിഡ് പ്രതിസന്ധിയെ അതീജീവിച്ച് കഷ്ടപ്പെട്ടാണ് ഏജൻസികൾ പിടിച്ചുനിൽക്കുന്നത്. വിവരങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടുള്ള കാലത്ത് വലിയ ഫീസ് ഈടാക്കി വേഗത്തിൽ റിപ്പോർട്ട് നൽകിയാണ് ഇവർ വിശ്വാസ്യത നേടിയത്.
സാങ്കേതികവിദ്യ വികസിച്ചപ്പോൾ ഓൺലൈനിലൂടെ വിവരങ്ങളും സേവനങ്ങളും ലഭ്യമായതാണ് സ്വകാര്യ അന്വേഷണ ഏജൻസികൾക്ക് വിനയായത്. ഏതാനും ഏജൻസികൾ വലിയ ഫീസ് വാങ്ങി വ്യക്തികൾക്ക് സംരക്ഷണകവചവും ഒരുക്കുന്നുണ്ട്.
സ്മാർട്ട്ഫോൺ കളംപിടിക്കും വരെ നിന്ന് തിരിയാൻ പോലും ഏജൻസികളിലെ സി.ഐ.ഡികൾക്ക് സമയമുണ്ടായിരുന്നില്ല.
സേനകളിൽ നിന്ന് വിരമിച്ചവരും സി.ഐ.ഡി ഭ്രമമുള്ള വിദ്യാസമ്പന്നരുമാണ് കൂടുതലും ജോലിയിലേക്കെത്തുന്നത്. സൈബർ വിദഗ്ദ്ധർക്കും രംഗത്ത് നല്ല ഡിമാൻന്റുണ്ട്.
ലൈസൻസ് വേണ്ട
ഡിറ്റക്ടീവ് ഏജൻസി തുടങ്ങാൻ പ്രത്യേകം ലൈസൻസൊന്നും വേണ്ട. തദ്ദേശസ്ഥാപനത്തിന്റെ ലൈസൻസ് മാത്രം മതി. ആയുധങ്ങളുണ്ടെങ്കിൽ എ.ഡി.എം നൽകുന്ന ലൈസൻസ് നിർബന്ധം. കാര്യക്ഷമതയും വിശ്വാസ്യതയുമാണ് പ്രധാനം.
കേരളത്തിലെ അന്വേഷണ നിരക്ക്
പ്രീ/പോസ്റ്റ് മാര്യേജ് ഇൻവെസ്റ്റിഗേഷൻ :10,000 -15,000
തൊഴിൽ വെരിഫിക്കേഷൻ : 3,000 - 5,000
ആസ്തി അന്വേഷണം :10,000 - 40,000
ബിസിനസ് സർവെ :10,000 - 1,00,000
രഹസ്യാന്വേഷണ ദൗത്യങ്ങൾ :10,000 - 40,000
ഫോറൻസിക് ഇൻവെസ്റ്റിഗേഷൻ :10,000 - 1,00,000
2007ലെ പ്രൈവറ്റ് ഡിറ്റക്ടീവ് റെഗുലേഷൻ ബിൽ ഇപ്പോഴും പാർലമെന്റിന്റെ പരിഗണനയിലാണ്. തീവ്രവാദം, നക്സലിസം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തടയുന്നതിനായി സ്വകാര്യ ഡിറ്റക്ടീവ് ഏജൻസികളെ നിയമപരിധിയിൽ കൊണ്ടുവരാനുള്ളതാണ് നിർദ്ദിഷ്ട ബിൽ.
ലൈസൻസ് വേണ്ട
ഡിറ്റക്ടീവ് ഏജൻസി തുടങ്ങാൻ പ്രത്യേകം ലൈസൻസൊന്നും വേണ്ട. തദ്ദേശസ്ഥാപനത്തിന്റെ ലൈസൻസ് മാത്രം മതി. ആയുധങ്ങളുണ്ടെങ്കിൽ എ.ഡി.എം നൽകുന്ന ലൈസൻസ് നിർബന്ധം. കാര്യക്ഷമതയും വിശ്വാസ്യതയുമാണ് പ്രധാനം.
"വലിയ ഏജൻസിയിൽ ഒരു പതിറ്റാണ്ടിലേറെ ഡിറ്റക്ടീവായി പ്രവർത്തിച്ച ശേഷമാണ് സ്വന്തമായി സ്ഥാപനം ആരംഭിച്ചത്. ഇപ്പോൾ കേസുകൾ കുറവാണെങ്കിലും പിടിച്ചുനിൽക്കാൻ കഴിയുന്നുണ്ട്."
സ്വകാര്യ ഡിറ്റക്ടീവ് ഏജൻസി ഉടമ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |