കൊച്ചി: നിരക്ക് വർദ്ധനയുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസുടമകളും സംഘടനകളും ആഹ്വാനം ചെയ്ത പണിമുടക്ക് ജില്ലയിൽ പൂർണം. ആകെയുള്ള 982 ബസുകളും ഇന്നലെ സർവീസ് നടത്തിയില്ല. ഇതേത്തുടർന്ന് നിരത്തിൽ ഇരുചക്ര വാഹനങ്ങളുടെയും മറ്റ് സ്വകാര്യ വാഹനങ്ങളുടെയും ബാഹുല്യം അനുഭവപ്പെട്ടു. രാവിലെ മുതൽ നഗരപ്രദേശങ്ങളിലെല്ലാം നല്ല തിരക്കുണ്ടായിരുന്നു.
കെ.എസ്.ആർ.ടി.സിയിൽ വൻ തിരക്ക്
പതിവിനു വിപരീതമായി വൻ തിരക്കാണ് കെ.എസ്.ആർ.ടി.സിയിൽ അനുഭവപ്പെട്ടത്. രാവിലെ മുതൽ വൈകിട്ടുവരെ തിരക്ക് തുടർന്നു. ജില്ലയിലെ 15 ഓർഡിനറി സർവീസുകൾക്ക് പുറമേ രണ്ട് അധിക സർവീസുകൾ കൂടി നടത്തി. ഗോശ്രീ, ചെറായി ഭാഗത്തേക്കായിരുന്നു അധിക സർവീസ്.
ജില്ലയിൽ നിന്ന് ദിവസേനയുള്ള 48 സർവീസുകകളും മുടക്കകമില്ലാതെ തുടർന്നു. 13 എ.സി ബസുകൾ ഉൾപ്പെടെയാണിത്. കോഴിക്കോട്, തിരുവന്തപുരം സർവീസുകളിലും വൻതിരക്ക് അനുഭവപ്പെട്ടെന്ന് കെ.എസ്.ആർ.ടി.സി ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ ആന്റണി ജോസഫ് പറഞ്ഞു.
നിരക്ക് കൂട്ടാതെ
സമരം തീരില്ല
നിരക്ക് കൂട്ടാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സ്വകാര്യ ബസ് ഉടമകളും സംഘടനകളും അറിയിച്ചു. നിരക്ക് വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കകാതെ സമരം അവസാനിപ്പിക്കില്ല. വാക്കാലുള്ള ഉറപ്പുകൾ ഇനി സ്വീകരിക്കില്ല. നിരവധിതവണ ഗതാഗത മന്ത്രി ഇത്തരം ഉറപ്പുകൾ നൽകിയിരുന്നു. ചർച്ച നടത്തി തങ്ങളുടെ ആവശ്യങ്ങൾ അംഗീക്കണം. മുഖ്യമന്ത്രിയെ നേരിട്ട് വിഷയം ധരിപ്പിച്ചിട്ടുള്ളതാണെന്നും കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.ബി. സത്യൻ അറിയിച്ചു.
മെട്രോയിലും തിരക്ക്
ബസ് സമരത്തേത്തുടർന്ന് ഇന്നലെ കൊച്ചി മെട്രോയിലും വൻ തിരക്ക് അനുഭവപ്പെട്ടു. രാവിലെയും വൈകിട്ട് നാല് മണി മുതലുമായിരുന്നു തിരക്കേറെയും. മറ്റ് സമയങ്ങളിലും സാധാരണയിലധികം തിരക്കുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. സമീപ ദിവസങ്ങളേക്കാൾ 20ശതമാനത്തിന്റെ വർദ്ധനയാണ് ഉണ്ടായത്.
ത്യൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |