കൊച്ചി: എം.ജി സർവകലാശാല കലോത്സവം ഇന്ന് അവസാനിക്കേ തേവര എസ്.എച്ചും തൃപ്പൂണിത്തുറ ആർ.എൽ.വിയും തമ്മിൽ കിരീടത്തിനായി പോരാട്ടം കൊഴുക്കുന്നു. തൊട്ടു പിന്നിൽ മഹാരാജാസും മുന്നിലെത്താൻ കുതിക്കുന്നുണ്ട്. മൂന്ന് സ്ഥാനവും എറണാകുളത്തിനാണെന്നതാണ് ഏറെ പ്രത്യേകത. കഴിഞ്ഞ മൂന്ന് ദിവസമായി ഒന്നാം സ്ഥാനത്തുള്ള എസ്.എച്ചിന്റെ പോയിന്റ് നില 65 ആണ്. ആർ.എൽ.വി കോളേജിന് 49 പോയിന്റുമായി രണ്ടാം സ്ഥാനത്തും 40 പോയിന്റുമായി മഹാരാജാസ് മൂന്നാം സ്ഥാനത്തുമുണ്ട്. മൂന്നാംദിനം വരെ രണ്ടാം സ്ഥാനത്ത് ആയിരുന്ന മഹാരാജാസ് ഇന്നലെയാണ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ആർ.എൽ.വി കോളേജ് അതുവരെ മൂന്നാം സ്ഥാനത്തായിരുന്നു. ഇവയെ കൂടാതെ നാലാം സ്ഥാനത്ത് 17 പോയിന്റുമായി ആലുവ സെന്റ് സേവ്യേഴ്സ് കോളേജുമുണ്ട്. എന്നാൽ ഇനിയും നിരവധി മത്സരഫലങ്ങൾ വരാനുള്ളതിനാൽ വലിയ പ്രതീക്ഷയിലാണ് മൂന്ന് കോളേജുകളും.
നാലാംതവണയും കപ്പ് എസ്.എച്ചിലേക്ക് കപ്പ് കൊണ്ടുപോകാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ്. ഇനിയും ഫലങ്ങൾ വരാനുണ്ട്. ഒന്നാമത് തന്നെ എത്തും.
നിവിൽ കെ. ബെന്നി
ആർട്സ് ക്ലബ് സെക്രട്ടറി
എസ്.എച്ച് കോളേജ്
ഇനിയും നിരവധി ഫലങ്ങൾ വരാനുണ്ട്. കവിഞ്ഞ തവണ 97 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇത്തവണ അത് മറികടക്കുമെന്ന പ്രതീക്ഷയിലാണ്.
ശ്രീരാം രവീന്ദ്രൻ
ആർട്സ്ക്ലബ് സെക്രട്ടറി
മഹാരാജാസ് കോളേജ്
സ്റ്റേ ചെയ്ത മൂന്ന് ഇനത്തിന്റെയും അപ്പീൽ നൽകിയ നാല് ഇനത്തിന്റെയും ഫലം വരാനുണ്ട്. ഇതിൽ എല്ലാം നല്ലപോലെ പോയിന്റ് നേടാനാകും. ഇത്തവണ മുന്നിൽ എത്താൻ സാദ്ധ്യതകൾ ഏറെയാണ്.
വിവേക് പ്രസാദ്
യൂണിയൻ ചെയർമാൻ
ആർ.എൽ.വി കോളേജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |