മട്ടാഞ്ചേരി: കൊച്ചിയിലെ ജൂത മുത്തശിയായിരുന്ന സാറാ കോഹനെ കാണാൻ ഇന്ത്യയിലെ പെറു അംബാസിഡർ കാൾസ്.ആർ.പോളോ സഹധർമ്മിണിക്കൊപ്പം കൊച്ചിയിലെത്തി. മൂന്നുവർഷംമുമ്പ് കൊച്ചിയിലെത്തിയിരുന്ന കാൾസ് സാറാ കോഹനെ കണ്ട് സംസാരിക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തിരുന്നു. ആ ഓർമ്മ പുതുക്കാനാണ് ഇക്കുറി വീണ്ടും വന്നതെങ്കിലും സാറാ കോഹന്റെ മരണവാർത്തയാണ് കേട്ടത്. സാറയുടെ ശുശ്രൂഷകനും മകന്റെ സ്ഥാനത്ത് കാണുകയും ചെയ്തിരുന്ന താഹാ ഇബ്രാഹിം കാൾസ് ദമ്പതികളെ സ്വീകരിച്ചു. സാറയുടെ ചിത്രങ്ങളും ശേഖരങ്ങളും കാണിച്ചുകൊടുത്തു. നിറയാർന്ന മിഴികളോടെയാണ് ഇരുവരും മടങ്ങിയത്. കൊച്ചി മുൻ മേയർ കെ.ജെ.സോഹനും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |