കൊച്ചി: അമച്വർ നാടക അരങ്ങിലെ അരനൂറ്റാണ്ട് ജീവിതത്തിന്റെ ശോഭയിലാണ് എ.ആർ.രതീശൻ. ഇടപ്പള്ളിയുടെ സ്വന്തം നാടകകാരന്റെ ഈ സൗഭാഗ്യം ആഘോഷമാക്കുകയാണ് നാട്ടുകാർ. നാളെ മുതൽ മൂന്ന് ദിനങ്ങൾ ഇനി ചങ്ങമ്പുഴ പാർക്ക് നാടക അരങ്ങുപോലെ സജീവം.
പരിപാടികൾ
അനുമോദന യോഗം, സെമിനാർ, നാടകോത്സവം, കലാകാര സംഗമം, ഫോട്ടോ പ്രദർശനം, പുസ്തക പ്രകാശനം
28ന് അഞ്ചിന് നാടക് ജനറൽ സെക്രട്ടറി ജെ. ശൈലജ സിനിമാ പ്രവർത്തകൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ എന്നിവർ ഉദ്ഘാടനം ചെയ്യും. ഡോ.കെ.ജി. പൗലോസ് ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്യും.
29ന് നാലിന് സെമിനാർ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സുനിൽ പി. ഇളയിടം, ചന്ദ്രദാസൻ, പ്രേം പ്രസാദ് തുടങ്ങിയവർ പങ്കെടുക്കും. 6.30ന് ആദര സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കെ.ചന്ദ്രൻപിള്ള, സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ എന്നിവർ പങ്കെടുക്കും. എ.ആർ. രതീശന്റെ ആത്മകഥ നാടകനടപ്പുകൾ പ്രൊഫ. എം.കെ. സാനു പ്രകാശിപ്പിക്കും. മേയർ എം. അനിൽകുമാർ ആദ്യ പ്രതി സ്വീകരിക്കും.
30ന് രണ്ടിന് നാടകസംഗമം സേവ്യർ പുല്പാട്ട് ഉദ്ഘാടനം ചെയ്യും.
രതീശന്റെ നാടകങ്ങൾ
രതീശൻ രചനയോ സംവിധാനമോ നിർവഹിച്ച നാടകങ്ങൾ അരങ്ങിലെത്തും.
28ന് 6.30ന് പിഴല ആർട്സ് സെന്റർ: ഒരു ദ്വീപിലെ കഥകൾ 7.15ന് ഇടപ്പള്ളി നാടക പഠനകേന്ദ്രം: ഷാജി മനയത്ത് സംവിധാനം ചെയ്ത ചെഗുവേര
29ന് എട്ടിന് ശ്രുതി പനങ്ങാട്: ദ്രാവിഡ രാക്ഷസം. സംവിധാനം: പ്രദീപ് പനങ്ങാട്.
30ന് 6.30ന് പനമ്പുകാട് സമത സാംസ്കാരിക വേദി: ചരിത്രത്തിലേക്കൊരു വില്ലുവണ്ടി ഏഴിന് അമ്പലമുഗൾ ട്രേഡ് യൂണിയൻ കോ-ഓഡിനേഷൻ കമ്മറ്റി: അവർ നിങ്ങളെയും തേടിയെത്തും 7.45 ന് തെക്കൻ ചിറ്റൂർ കലാവേദി: ചുനരി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |