SignIn
Kerala Kaumudi Online
Friday, 26 April 2024 11.31 AM IST

വിറപ്പിച്ച് മഴപ്രവചനം: ജാഗ്രതയിൽ ജില്ല

rain

കൊച്ചി: ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ജാഗ്രത കടുപ്പിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ. വകുപ്പുകൾ സ്വീകരിക്കേണ്ട കാര്യങ്ങളെപ്പറ്റിയും ദുരന്തനിവാരണ വകുപ്പ് നി‌ർദ്ദേശം നൽകി.

കാലവർഷ

മുന്നൊരുക്കങ്ങൾ

മുന്നൊരുക്കങ്ങൾ ഏകോപിപ്പിക്കുന്നതിനായി 14 നിയോജക മണ്ഡലങ്ങളിലും നോഡൽ ഓഫീസർമാരെ നിയമിച്ചു. ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർമാർക്കാണ് ചുമതല. അതത് ബ്ലോക്കുകളിലെ അസിസ്റ്റന്റ് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർമാരെ അസിസ്റ്റന്റ് നോഡൽ ഓഫീസർമാരായും നിയമിച്ചിട്ടുണ്ട്. കളക്ടർ ജാഫർ മാലിക്കാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. നോഡൽ ഓഫീസർമാർ ദുരന്തനിവാരണ മുന്നൊരുക്കങ്ങൾ ഏകോപിപ്പിക്കുന്നതിനായി തദ്ദേശസ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ, തഹസിൽദാർ എന്നിവരായും ആഴ്ചയിലൊരിക്കൽ എം.എൽ.എമാരുടെ സൗകര്യാർത്ഥവും യോഗം ചേർന്നും പുരോഗതികൾ വിലയിരുത്തണം.

വകുപ്പുകൾക്ക് ചുമതല

വെള്ളപ്പൊക്കം പോലെയുള്ള അടിയന്തര സാഹചര്യം ഉണ്ടായാൽ ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് ആവശ്യമായ ലൈഫ് ജാക്കറ്റ്, ലൈഫ് ബോട്ടുകൾ, വള്ളങ്ങൾ തുടങ്ങിയ തയ്യാറാക്കാൻ പൊലീസ്, അഗ്നിരക്ഷാസേന, ഫിഷറീസ്, മോട്ടോർ വാഹന വകുപ്പുകൾക്ക് നിർദ്ദേശം നൽകി. മഴയുടെ വിവരങ്ങൾ കൃത്യമായ ഇടവേളകളിൽ ജില്ലാ കൺട്രോൾ റൂമിൽ അറിയിക്കണം. ജില്ലയിലെ പ്രധാനപ്പെട്ട റെഗുലേറ്റർ കം ബ്രിഡ്ജുകളുടെ ഷട്ടർ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്താനും തോടുകളിൽ നിന്ന് പോളകൾ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാനും ജലസേചന വകുപ്പിനും നിർദ്ദേശം നൽകി. വൈദ്യുതി ലൈനുകൾക്ക് മുകളിൽ അപകടഭീഷണി ഉയർത്തി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റാനും അതീവ അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടി മാറ്റാനും തദ്ദേശസ്ഥാപനങ്ങളെയും പൊതുമരാമത്ത് വകുപ്പിനെയും ചുമതലപ്പെടുത്തി. ജലജന്യരോഗങ്ങൾക്കെതിരെെയുള്ള പ്രവ‌ർത്തനങ്ങൾക്ക് ആരോഗ്യ വകുപ്പിനും ജാഗ്രത നിർദ്ദേശം നൽകി.

കിഴക്കൻ മേഖലയ്ക്ക് കരുതൽ
ജില്ലയിലെ കിഴക്കൻ മേഖലയിൽ വെള്ളം കയറിയാൽ ഒറ്റപ്പെട്ട് പോകാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ റവന്യു, പൊലീസ്, ഫയർഫോഴ്സ് എന്നിവർക്ക് നിർദ്ദേശം നൽകി. ഫയർഫോഴ്സിന് എത്തിപ്പെടാൻ സാധിക്കാത്ത പ്രദേശങ്ങളിലെ പൊലീസ് സ്‌റ്റേഷനുകളിൽ ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ സജ്ജമാക്കണം. മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിതമായി ക്യാമ്പുകളിലേക്ക് മാറ്റാൻ തഹസിൽദാർമാരെയും ചുമതലപ്പെടുത്തി. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി പഞ്ചായത്ത് തലങ്ങളിലുള്ള വിവരങ്ങൾ ശേഖരിച്ച് ദുരന്തനിവാരണ ആസൂത്രണരേഖ തയ്യാറാക്കി സൂക്ഷിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.