കൊച്ചി: കെ -റെയിൽ, മെട്രോ എന്നിവയെ ഒന്നിപ്പിച്ച് തൃക്കാക്കരയെ ട്രാവൽ ഹബ്ബായി മാറ്റുമെന്ന് എൽ.ഡി.എഫ് പ്രകടനപത്രികയിൽ വാഗ്ദാനം. പശ്ചാത്തല സൗകര്യങ്ങൾ വർദ്ധിപ്പിച്ച് പുതിയ തൊഴിൽ സാദ്ധ്യതകൾ സൃഷ്ടിക്കും. വികസനം മുടക്കുന്ന കോൺഗ്രസ് -ബി.ജെ.പി സഖ്യത്തിന്റെ നിലപാടുകൾ തുറന്നു കാണിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു.
പ്രധാന
വാഗ്ദാനങ്ങൾ
തുതിയൂരിനെയും എരൂരിനെയും ബന്ധിപ്പിച്ച് പാലം പൂർത്തിയാക്കും
തമ്മനം -പുല്ലേപ്പടി റോഡിനെ സീപോർട്ട് - എയർപോർട്ട് റോഡുമായി ബന്ധിപ്പിക്കും
കാക്കനാട് -തങ്കളം -കോതമംഗലം പദ്ധതി റോഡ് പൂർത്തിയാക്കും
കാക്കനാട് -മൂവാറ്റുപുഴ റോഡ് നാലുവരിയാക്കും
കാക്കനാട് മെട്രോ റെയിൽ നടപ്പാക്കും
കെ- ഫോണിലൂടെ ഇന്റർനെറ്റ് ഉറപ്പുവരുത്തും
കാക്കനാട്ട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ
ഇടപ്പള്ളി തോട് ഗതാഗതയോഗ്യമാക്കും
ഇൻഫോപാർക്കിന് തുടർവികസനം ഉറപ്പാക്കും
കാക്കനാട് സിവിൽ സ്റ്റേഷനിൽ റിംഗ് റോഡ് നടപ്പാക്കും
പാർക്കുകൾ, നടപ്പാതകൾ, വഴിയോര വിശ്രമകേന്ദ്രങ്ങൾ തുടങ്ങിയവ ആരംഭിക്കും
കെ- റെയിൽ, മെട്രോ റെയിൽ എന്നിവയ്ക്ക് അനുബന്ധ ഗതാഗതസൗകര്യം
ചളിക്കവട്ടത്തു നിന്ന് മിനി ബസ് സർവീസ്
പ്രധാന വിനോദ വാണിജ്യകേന്ദ്രമായി മാറ്റാൻ ബ്ളിസ് സിറ്റി നടപ്പാക്കും
സ്റ്റാർട്ടപ്പുകൾക്ക് പശ്ചാത്തല സൗകര്യം ഒരുക്കും
ആലുവ അമ്പലമുകൾ വ്യവസായ ഇടനാഴി പുനരുദ്ധരിക്കും
കാക്കനാട്ട് ആധുനിക സൗകര്യങ്ങളോടെ സർക്കാർ ആശുപത്രി
ആയുർവേദ, ഹോമിയോ ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കും
മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങൾ
തൃക്കാക്കര ക്ഷേത്രത്തെ പിൽഗ്രിം ടൂറിസം സർക്യൂട്ടിൽ പെടുത്തും
ഗ്രന്ഥശാലകളെ സർക്കാർ പദ്ധതികളുടെ ഇൻഫർമേഷൻ സെന്ററാക്കും
തൃക്കാക്കരയിൽ സമഗ്രമായ മാലിന്യസംസ്കരണ പദ്ധതി
കടമ്പ്രയാറിനെ മാലിന്യ മുക്തമാക്കും
എളങ്കുളത്ത് പത്മസരോവരം പദ്ധതി പൂർത്തിയാക്കും
തൃക്കാക്കര മുനിസിപ്പൽ സ്റ്റേഡിയത്തെ സ്പോർട്സ് സമുച്ഛയമാക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |