കൊച്ചി: ദിവസങ്ങളായി പെയ്ത മഴ അൽപം ശമിച്ചതോടെ തൃക്കാക്കര തെരഞ്ഞെടുപ്പിലെ വാഹനപര്യടനത്തിന്റെ ആവേശം തിരിച്ചെത്തി. ഇന്നലെ മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികളുടെ പര്യടന സ്ഥലങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
രാവിലെ കലൂർ സ്റ്റേഡിയത്തിൽ നടന്ന സൈക്ലത്തണിൽ പങ്കെടുത്താണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്നലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ശേഷം വീടുകളിലും ഫ്ലാറ്റുകളിലും വോട്ടു തേടി.
ക്ഷേത്ര സന്ദർശനത്തോടെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ് പര്യടനം ആരംഭിച്ചത്. തുടർന്ന് ഇടപ്പള്ളി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു വോട്ടഭ്യർത്ഥന നടന്നത്. ബസുകൾ കയറിയിറങ്ങി യാത്രക്കാരുടെയും ജീവനക്കാരുടെയും വോട്ടുറപ്പിച്ചു. രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ഇടപ്പള്ളിയിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ പങ്കുചേർന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് കറുകപ്പള്ളിയിൽ നിന്നാണ് തുറന്ന വാഹനത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണന്റെ രണ്ടാം ദിവസത്തെ പര്യടനം ആരംഭിച്ചത്. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ദേവൻകുളങ്ങരയിൽ പര്യടനം സമാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |