കൊച്ചി : ചെല്ലാനം തീരത്തെ കടൽ കയറ്റ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന് 'പ്രതിഷേധ കല്ലുകാവ് സമരം. കഴിഞ്ഞ മേയ് 14, 17 തീയതികളിൽ ചെല്ലാനം തീരം കണ്ട ഏറ്റവും വലിയ കടൽകയറ്റമാണ് ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ 344.2 കോടി രൂപയുടെ തീരസംരക്ഷണ പദ്ധതി പ്രഖ്യാപിച്ചത്. ഇത് ശാശ്വതമായ പരിഹാരമാർഗമാകില്ലെന്നും നിലവിലെ പ്രഖ്യാപിത പദ്ധതി ചെല്ലാനം, കൊച്ചി തീരത്തുടനീളം നീട്ടാൻ സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ വി.ടി.സെബാസ്റ്റ്യൻ, മറിയാമ്മ ജോർജ് കുരിശിങ്കൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |