കൊച്ചി: എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തിനു പിന്നാലെ പ്ലസ്‌വൺ പ്രവേശന നടപടികൾ നീളുമെന്ന ആശങ്കയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും. ഈ മാസം 30വരെ നിലവിലെ പ്ലസ്‌വൺ പരീക്ഷകൾ നടക്കുന്നതിനാൽ 2022- 23 അക്കാഡമിക വർഷത്തേക്കുള്ള അപേക്ഷ ക്ഷണിക്കൽ ജൂലായ് ഒന്നിനേ നടക്കൂ.
ജൂലായ് 15ന് ശേഷം മാത്രമേ ആദ്യ അലോട്ട്‌മെന്റ് നടക്കാൻ സാദ്ധ്യതയുള്ളുവെന്നാണ് വിവരം. ജൂലായ് അവസാനത്തോടെ മാത്രമേ രണ്ട് മുഖ്യ അലോട്ട്‌മെന്റുകളും പൂർത്തിയാകൂവെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇതിനു പിന്നാലെ അദ്ധ്യയനം ആരംഭിക്കുമെങ്കിലും സപ്ലിമെന്ററി അലോട്ട്‌മെന്റും സ്‌കൂൾ മാറ്റവുമെല്ലാമായി പിന്നെയും കടമ്പകളേറെ. കഴിഞ്ഞ വർഷം സെപ്തംബർ 15ഓടെ തുടങ്ങിയ ക്ലാസുകൾ മേയിലാണ് അവസാനിച്ചത്.
പ്രവേശനം വൈകിയാൽ സാധാരണ ആഗസ്റ്റ്- സെപ്തംബർ മാസങ്ങളിൽ നടക്കുന്ന ഓണപ്പരീക്ഷയും നീളും. ഓണാവധിക്ക് ശേഷം പരീക്ഷ നടക്കാനുള്ള സാദ്ധ്യതയുമേറെ.
സീറ്റ് സെറ്റാണ്
സീറ്റുകളുടെ എണ്ണത്തിൽ ജില്ലയ്ക്ക് ഇത്തവണ ആശങ്കയില്ല. ജില്ലയിലാകെ പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയത് 31,667 പേരാണ്. മെറിറ്റ്, നോൺ മെറിറ്റ് വിഭാഗങ്ങളിലായി ആകെ 32,539 സീറ്റുകളുണ്ട്. മെറിറ്റിൽ 20,295ഉം നോൺ മെറിറ്റിൽ 12,224ഉം സീറ്റുകളാണ് ഉള്ളത്.
മെറിറ്റ് സീറ്റുകൾ
ഗവ. മെറിറ്റ് : 9,506
സയൻസ് : 4,851, ഹ്യുമാനിറ്റീസ് :1,470, കൊമേഴ്‌സ് :3,185
എയ്ഡഡ് മെറിറ്റ് :10,240
സയൻസ് :5,752 , ഹ്യുമാനിറ്റീസ് : 1,466 , കൊമേഴ്‌സ് :3,022
സ്‌പോർട്‌സ് മെറിറ്റ് :549
സയൻസ് : 302, ഹ്യുമാനിറ്റീസ് : 79 , കൊമേഴ്‌സ് : 168
നോൺ മെറിറ്റ്
മാനേജ്‌മെന്റ്- 3,775
സയൻസ്- 2,135, ഹ്യുമാനിറ്റീസ്- 535, കൊമേഴ്‌സ്- 1,105
കമ്മ്യൂണിറ്റി ക്വാട്ട- 2,680
സയൻസ്- 1,460, ഹ്യുമാനിറ്റീസ്- 400, കൊമേഴ്‌സ്- 820
അൺ എയ്ഡഡ്- 5,789
സയൻസ്- 3,889 , ഹ്യുമാനിറ്റീസ്- 200, കൊമേഴ്‌സ്- 1,700
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |