കൊച്ചി: നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലെ അപകടഭീഷണി ഉയർത്തുന്ന കേബിളുകൾ പൂർണ്ണമായി നീക്കം ചെയ്യുമെന്ന് നഗരാസൂത്രണ സമിതി സ്ഥിരം ചെയർമാൻ എം.എച്ച്. എം അഷ്റഫ് പറഞ്ഞു. തൂങ്ങികിടക്കുന്ന കേബിളുകൾ നീക്കം ചെയ്യണമെന്ന് എല്ലാ സോണൽ ഓഫീസുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. തൂണുകളിൽ അഞ്ചു മീറ്ററിൽ താഴെയുള്ള കേബിളുകൾ നീക്കും. തൂങ്ങിക്കിടക്കുന്ന കേബിളുകൾ നീക്കം ചെയ്യണമെന്ന് കോർപ്പറേഷൻ സ്വകാര്യ ടെലകോം കമ്പനികൾക്ക് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കമ്പനികൾ ഇവ നീക്കം ചെയ്യാത്ത സാഹചര്യത്തിലാണ് കോർപ്പറേഷൻ നടപടി. കഴിഞ്ഞ ദിവസം തോപ്പുംപടി ബി.ഒ.ടി ജംഗ്ഷൻ, സുറിയാനി പള്ളി ജംഗഷൻ, പള്ളിമുക്ക് തുടങ്ങിയ ഭാഗങ്ങളിലെ കേബിളുകൾ നീക്കംചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |