പറവൂർ: വടക്കേക്കര ആളംതുരുത്തിൽ റേഷൻകട നടത്തിയിരുന്ന സുധീഷിനെ പുതിയകാവ് ക്ഷേത്രത്തിന് സമീപത്ത് വച്ച് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. ഭാര്യാ സഹോദരനായ കുഴുപ്പിള്ളി കളപ്പുരക്കൽ വീട്ടിൽ സനൽ (39) സനലിന്റെ സുഹൃത്തുക്കളായ പള്ളിപ്പുറം ചൂളക്കപറമ്പിൽ വിഘ്നേഷ് (28), മുനമ്പം കളപ്പറമ്പ് റിഖിൽ (27) എന്നിവരെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
സനലിന്റെ പിതാവിന്റെ സ്വത്ത് ഭാഗംവയ്ക്കുന്നതിനെ സംബന്ധിച്ചും പ്രായമായ പിതാവിനെ സംരക്ഷിക്കുന്നതിനെ ചൊല്ലിയും സഹോദരങ്ങളുമായി തർക്കമുണ്ടായി. ഇതിന്റെ വൈരാഗ്യമാണ് അക്രണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സുധീഷിന്റെ കൈകൾ ഒടിയുകയും കാൽമുട്ടിന് പരിക്കേൽപ്പിക്കയും ചെയ്തു. ആക്രമണത്തിന് ഉപയോഗിച്ച മോട്ടോർ സൈക്കിളിന്റെ ഷോക്ക്അബ്സോർബറും സഞ്ചരിച്ച സ്കൂട്ടറും പൊലിസ് കണ്ടെടുത്തു. മുനമ്പം ഡി.വൈ.എസ്.പി എം.കെ.മുരളിയുടെ നിർദേശപ്രകാരം വടക്കേക്കര ഇൻസ്പെക്ടർ വി.സി. സൂരജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |