തൃക്കാക്കര: ഓണക്കാലത്തോടനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനയിൽ 63 സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പിഴയിനത്തിൽ 1.85 ലക്ഷം രൂപ ഈടാക്കി.അളവ് തൂക്ക ഉപകരണങ്ങൾ മുദ്ര വെക്കാത്ത 54 സ്ഥാപനങ്ങൾക്കെതിരെയാണ് കേസ് ചുമത്തി പിഴ ഈടാക്കിയത്. 88000 രൂപയാണ് പിഴയായി ഈടാക്കിയത്. അളവിലും തൂക്കത്തിലും കുറവ് വരുത്തി വ്യാപാരം നടത്തിയ മൂന്ന് സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തി. 20000 രൂപയാണ് പിഴ ഈടാക്കിയത്.പാക്കറ്റുകൾക്ക് പുറത്തു രേഖപ്പെടുത്തലില്ലാത്ത മൂന്ന് സ്ഥാപനങ്ങൾക്കെതിരെയും പിഴ ചുമത്തി. പാക്കറ്റ് വസ്തുകൾക്ക് കൂടിയ വിലയ്ക്ക് വിട്ട രണ്ട് കടകൾക്കെതിരെയും നടപടിയെടുത്തു. ഏഴ് വരെ പരിശോധന തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |