തൃക്കാക്കര: ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് ഇൻഫോഴ്സ് മെന്റ് വിഭാഗം നടത്തിയ വാഹന പരിശോധനയിൽ 4094 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.
വിവിധ കുറ്റകൃത്യങ്ങൾക്ക് പിഴ ഇനത്തിൽ 9,30,9411 രൂപ ഈടാക്കി. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഹെൽമെറ്റില്ലാതെ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്തതിനു 1140,ഹെൽമെറ്റില്ലാതെ വാഹനം ഓടിച്ചതിന് 1020, കേസുകൾ ഉൾപ്പടെ ജില്ലയിൽ ഒരുമാസക്കാലം നടത്തിയ പരിശോധനയുടെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.
ജില്ലയിൽ 4094 കേസുകളിൽ 975 എണ്ണം പിഴ ഈടാക്കി. 3119 വാഹനങ്ങൾക്ക് നോട്ടീസ് നൽകിയതായി എൻഫോഴ്സ് മെന്റ് ആർ.ടി.ഓ സ്വപ്ന പറഞ്ഞു. പിഴ ഇനത്തിൽ 7,38,5850 രൂപ അടക്കാൻ നോട്ടീസ് നൽകിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ പരിശോധന വ്യാപകമാക്കുമെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |