പറവൂർ: കുട്ടിക്കാലത്ത് കലോത്സവവേദികളിൽ താരമായിരുന്ന അച്‌ഛൻ പറഞ്ഞുകൊടുത്ത കഥ മനോഹരമായി അവതരിപ്പിച്ച് മോണോആക്‌ടിൽ മകൻ സ്വന്തമാക്കിയത് നിറഞ്ഞ കൈയടികളോടെ ഉജ്വലവിജയം.
ഇന്നലെ നടന്ന ഹൈസ്‌കൂൾ വിഭാഗം മോണോആക്ടിലാണ് വടകര എൽ.എഫ്.എസ്.എച്ചിലെ പത്താംക്ലാസ് വിദ്യാർത്ഥി ഐവിൻ തങ്കച്ചൻ ജാലിയൻ വാലാബാഗുമായി ബന്ധപ്പെട്ട ഉത്തംസിംഗിന്റെ കഥപറഞ്ഞ് ശ്രദ്ധനേടിയത്.
റവന്യൂ ജില്ലയിൽ ആദ്യമായി മത്സരിക്കുന്ന ഐവിന് ജില്ലാ ശാസ്ത്രമേളയിൽ എ ഗ്രേഡ് ലഭിച്ചിരുന്നു. ജില്ലാ കലോത്സവത്തിൽ കോൽകളികൂടി ബാക്കിയുണ്ട് ഐവിന്.
സബ്ജില്ലയിലേക്കുള്ള മത്സര സമയത്താണ് അച്ഛൻ തങ്കച്ചൻ കഥ പറഞ്ഞുകൊടുത്തത്. പഠനകാലത്ത് മോണോ ആക്ടിലും നാടകത്തിലുമെല്ലാം താരമായിരുന്ന തങ്കച്ചൻ നിരവധി സമ്മാനങ്ങങ്ങളും വാരിക്കൂട്ടിയിട്ടുണ്ട്. മിനിയാണ് അമ്മ. അഞ്ചാംക്ലാസ് വിദ്യാർത്ഥി ആൽവിൻ ഏക സഹോദരനാണ്.
ലഹരി+തെരുവുനായ= മോണോആക്ട്
ഇത്തവണ യു.പി., ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ മോണോആക്ടിൽ തെരുവുനായ ശല്യത്തിലേക്കും ലഹരി ഉപയോഗത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചെത്തിയവരായിരുന്നു ഏറെയും. എങ്കിലും, സ്വകാര്യ ആശുപത്രികളുടെ പണക്കൊതിയും പെരുന്തച്ചന്റെ കഥയുടെ മറ്റൊരാഖ്യാനവുമൊക്കെ വ്യത്യസ്തത ചേരുവകളായുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |