ആലുവ: ദേശീയ ഐസ് ഫിഗർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണ മെഡൽ കരസ്ഥമാക്കി വൈഷ്ണവ് ആർ. നായർ. 18-ാമത് ദേശീയ ഐസ് ഫിഗർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് ഡൽഹിയിൽ കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. തുടർച്ചയായി ഏഴാം വർഷമാണ് ദേശീയ ചാമ്പ്യൻപട്ടം നേടുന്നത്.
വൈഷ്ണവ് കഴിഞ്ഞ വർഷം ദുബായിൽ നടന്ന അന്താരാഷ്ട്ര ഐസ് സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ ഇന്ത്യയ്ക്കായി വൈഷ്ണവ് സ്വർണമെഡൽ നേടിയിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ മാതാപിതാക്കൾക്കൊപ്പം ഇടപ്പിള്ളി ലുലുമാൾ സന്ദശിക്കാനെത്തിയ വൈഷ്ണവ് കൗതുകത്തിന് ഇവിടത്തെ ഐസ് സ്‌കേറ്റിംഗിൽ കയറിയതാണ് വഴിത്തിരിവായത്. ഇവിടെ സഹായിയായി നിന്ന അനീഷാണ് വൈഷ്ണവിന്റെ കഴിവ് തിരിച്ചറിഞ്ഞ് പരിശീലനത്തിന് ആദ്യം ഉപദേശിച്ചത്.
അപകട സാദ്ധ്യതയേറിയ മത്സരത്തിൽ മലയാളി താരം ഏഴ് വട്ടം ദേശീയ ചാമ്പ്യനും ഒരു വട്ടം അന്തർദേശീയ ചാമ്പ്യനായിട്ടും അർഹിക്കുന്ന പരിഗണന ലഭിച്ചില്ല. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഐസ് സ്‌കേറ്റിംഗ് പരിശീലനത്തിനായി വൈഷ്ണവിന്റെ കുടുംബം ചെലവഴിച്ചത് 10 ലക്ഷത്തിലേറെ രൂപയാണ്. എയർ ഇന്ത്യ വിമാനത്തിൽ സൂപ്പർവൈസറായ ആലുവ തോട്ടക്കാട്ടുകര മേക്കാട് വീട്ടിൽ രമേഷ് കുമാറിന്റെയും സത്യാ രമേഷ് കുമാറിന്റെയും മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |