കൊച്ചി: 'ഒരാൾ പറയുന്നത് അതെത്ര പ്രധാനപ്പെട്ട കാര്യമാണെങ്കിലും ശ്രദ്ധിക്കാത്തവർ പോലും പാവകളുടെ ചലനഭാവാദികളോടെ അത് പറയുമ്പോൾ കൗതുകത്തോടെ ശ്രദ്ധിക്കും. അതിൽ മനസിരുത്തും. അതാണ് പാവക്കൂത്തിന്റെ സാർവലൗകിക പ്രസക്തി' പാവക്കൂത്ത് രംഗത്തെ പ്രമുഖൻ വിശ്വനാഥ പുലാവർ ഈ മാദ്ധ്യമത്തിന്റെ പ്രസക്തിചൂണ്ടിക്കാട്ടി. ബിനാലെയുടെ ആർട്ട് ബൈ ചിൽഡ്രൻ പ്രോജക്ടിലെ ആർട്ട്‌റൂമിന്റെ ഭാഗമായി ഫോർട്ടുകൊച്ചി കബ്രാൾ യാർഡിൽ തോൽപ്പാവക്കൂത്തും പാവകളിയിലെ കൗശലവും സംബന്ധിച്ച ത്രിദിന ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്പരാമായണത്തെ ആസ്പദമാക്കിയാണ് ഇപ്പോൾ തോൽപ്പാവക്കൂത്ത് അവതരണം. നാളെ ( 15) ന് അവസാനിക്കുന്ന ശില്പശാലയിൽ പ്രവേശനം സൗജന്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |