കാസർകോട്: മതിയായ രേഖകളില്ലാതെ ചികിത്സ നടത്തിയ യുവഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കുണിയയിലെ അബ്ദുൽ സത്താറിനെയാണ് (28) കാസർകോട് ഡി.വൈ.എസ്.പി യുടെ നിർദ്ദേശത്തെ തുടർന്ന് കാസർകോട് ടൗൺ എസ്.ഐ. സുമേഷ് അറസ്റ്റ് ചെയ്തത്. അർമേനിയിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയെന്ന് പറയുന്ന ഈയാൾ സർട്ടിഫിക്കറ്റുകൾ ഇതുവരെ ഹാജരാക്കിയില്ലെന്ന് പൊലീസ് പറഞ്ഞു. സി.ജെ.എം.കോടതിയിൽ ഹാജരാക്കിയ അബ്ദുൾസത്താറിനെ രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ‌് ചെയ്തു.
മുളിയാർ പൊവ്വലിലെ ജാഫറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കർണാടകയിലെ പെരിയപട്ടണത്തിനടുത്ത് ക്ലിനിക്ക് തുറന്ന് ചികിത്സ നടത്തിയ ഈയാൾ പിന്നീട് അവിടെ നിന്ന് മുങ്ങുകയായിരുന്നു. കാസർകോട്ടെ രണ്ട് സ്വകാര്യ ആശുപത്രികളിലും ഇയാൾ ചികിത്സ നടത്തിയതായി ഡിവൈ. എസ് .പി പറഞ്ഞു. അതേ സമയം ഇയാൾ സമ്പാദിച്ചുവെന്ന് പറയുന്ന മെഡിക്കൽ ബിരുദം ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകരിച്ചിട്ടില്ല. മെഡിക്കൽ രേഖകൾ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |