SignIn
Kerala Kaumudi Online
Saturday, 27 April 2024 8.20 AM IST

വ്യാജ ഡോക്ടറേറ്റ് മലബാറിലും പിടിമുറുക്കുന്നു: വിൽക്കാനുണ്ട് ,​വാങ്ങാൻ റെഡിയാണോ?​

fake-doctrete

കണ്ണൂർ: വൻതുക വാങ്ങി വ്യാജ ഡോക്ടറേറ്റുകൾ നൽകുന്ന വൻ സംഘം മലബാറിലും സജീവം. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ചാണ് വൻ തട്ടിപ്പ് സംഘം വിലസുന്നത്. വടക്കൻ കൊറിയ,അമേരിക്ക, ജർമ്മനി, ശ്രീലങ്ക, ദക്ഷിണകൊറിയ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടറേറ്റ് ബിരുദങ്ങളാണ് ഇവർ നൽകുന്നത്. അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം വരെയാണ് ഇതിന് ഈടാക്കുന്നത്.

ബിസിനസുകാരെ ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിക്കുന്നത്. ഇത്തരം ബിരുദങ്ങൾ അലങ്കാരമായി കൊണ്ടുനടക്കുന്ന നിരവധി പേർ മലബാറിൽ തന്നെയുണ്ടെന്നു ഗവേഷകരുടെ കൂട്ടായ്മ കണ്ടെത്തിയിരുന്നു.വ്യാജസർവകലാശാലകൾ പണം ഉണ്ടാക്കാനുള്ള ലക്ഷ്യത്തോടെ പലരുടെയും വിലാസം ശേഖരിച്ച് ഡോക്ടറേറ്റ് നൽകാമെന്ന് പറഞ്ഞു ക്ഷണിക്കുന്ന രീതിയാണ്. പലരും അതിൽ വീണുപോവും. വിശ്വാസം വരാൻ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അവാർഡ്ദാന ചടങ്ങും സംഘാടകർ നടത്തും.പലപ്പോഴും അവാർഡ് ദാനചടങ്ങിന്റെ ചിലവും ഡോക്ടറേറ്റ് കിട്ടിയ ആൾ വഹിക്കേണ്ടിവരും.

ഷാഹിദാകമാൽ പറയുന്നത് അവർക്ക് സാമൂഹിക പ്രവർത്തക എന്ന നിലയിൽ ഇന്റർനാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡീലിറ്റ് ലഭിച്ചു എന്നാണ്. ഏത് ഇന്റർനാഷണൽ യൂണിവേഴ്സിറ്റി എന്നു അവർ പറയുന്നില്ല.സാധാരണ ഡിലിറ്റ് ലഭിച്ചവർ ഇന്ന വിഷയത്തിൽ ഡിലിറ്റ് എന്നു പറയാറില്ല.

വ്യാജസർവകലാശാലകളിൽ നിന്നും ഗവേഷണ ബിരുദം നേടിയ നൂറുകണക്കിനാളുകൾ ഇപ്പോഴും കേരളത്തിലുണ്ട്.2019ൽ തന്നെ ഇത്തരം സർവകലാശാലാ ഗവേഷണ ബിരുദങ്ങളെ തുറന്നുകാട്ടിയതിനെ തുടർന്ന് ഇങ്ങനെ വ്യാജ ബിരുദം നേടുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു. എന്നാൽ ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായിരിക്കയാണ്. തെക്കൻ ജില്ലകളിലെന്ന പോലെ മലബാറിലും ഈ സംഘം ശക്തിപ്പെട്ടു വരികയാണ്.

വ്യാജസർവകലാശാലകൾ ഇഷ്ടം പോലെ
കിംഗ് യൂണിവേഴ്സിറ്റി ഇന്റർനാഷണൽ, ഇന്റർനാഷണൽ തമിഴ് യൂണിവേഴ്സിറ്റി.ഇന്റർനാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി തുടങ്ങി ഇരുപതിലധികം വ്യാജസർവകലാശാലകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട് ഇതിൽ ഭൂരിപക്ഷവും കടലാസ് സർവകലാശാലകളാണ്. വെബ്‌സൈറ്റിൽ മാത്രമായി ജീവിക്കുന്ന സർവകലാശാലകളാണ്.. എല്ലാ ബിരുദങ്ങളെ കുറിച്ചും അതിൽ അറിയിപ്പുണ്ടെങ്കിലും ഗവേഷണബിരുദത്തിന്റെ അപേക്ഷക്കായുള്ള ലിങ്ക് മാത്രമാണ് തുറക്കുക. കിംഗ് യൂണിവേഴ്സിറ്റിയുടെ വിലാസം നോക്കിയാൽ ആസ്ഥാനം കിംഗ്ഡം ഓഫ് ടോങ്ക എന്നാണ് കാണുക. വെറും ഒരുലക്ഷം പേർ മാത്രം താമസിക്കുന്ന ശാന്തസമുദ്രത്തിലെ ഒരു ദ്വീപ് സമൂഹമാണ് ടോങ്ക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.