തലശേരി: താഴെചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിലെ അഫ്ലാഹ് ഫറാസിന്റെ (19) മരണത്തിനിടയാക്കിയ വാഹനമോടിച്ച യുവാവിന്റെ മുൻകൂർ ജാമ്യഹരജിയിൽ വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റി. കതിരൂർ ഉക്കാസ്‌മെട്ട ഉമ്മേഴ്സിൽ റൂബിനാണ് മുൻകൂർ ജാമ്യാപേക്ഷയുമായി തലശേരി ജില്ലാസെഷൻസ് കോടതിയെ സമീപിച്ചിരുന്നത്.
റൂബിൻ സാഹസികമായി വാഹനം ഓടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിലാണ് അഫ്ലാഹ് തലശേരി ജൂബിലി റോഡിൽ വച്ച് മരിച്ചത്. റൂബിൻ ഓടിച്ച പജേറോ ജീപ്പ് അഫ്ലഹ് സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഒളിവിലുള്ള റൂബിനായി തലശേരി പൊലിസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |