കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ സംസ്ഥാന സർക്കാരിന്റെ ഹരജി തള്ളിക്കൊണ്ട് സുപ്രീംകോടതി സുപ്രധാന വിധി പുറപ്പെടുവിച്ചതിന്റെ ഒരു വർഷം പൂർത്തിയാകുന്ന ദിവസം തന്നെയാണ് സി .ബി. ഐ അന്വേഷണ സംഘം ആദ്യ അറസ്റ്റ് നടത്തിയത്. 2020 ഡിസംബർ ഒന്നിനാണ് സംസ്ഥാന സർക്കാരിന്റെ അപ്പീൽ തള്ളി. സി.ബി.ഐ. അന്വേഷണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരിവെച്ചത്. വിധി വന്നിട്ടും മാസങ്ങൾ കഴിഞ്ഞു തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമാണ് സി ബി ഐ അന്വേഷണം ഏറ്റെടുത്തത്.
നാൾവഴികൾ
2019 ഫെബ്രുവരി 17: രാത്രി 7.36 യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലും കൃപേഷും കൊല്ലപ്പെട്ടു
2019 ഫെബ്രുവരി 19: സി.പി.എം. ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരനെ അറസ്റ്റ് ചെയ്തു
2019 ഫെബ്രുവരി 20: സി.പി.എം. പ്രവർത്തകൻ സജി സി. ജോർജിനെ അറസ്റ്റ് ചെയ്തു
2019 ഫെബ്രുവരി 21: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. അഞ്ച് സി.പി.എം. പ്രവർത്തകർകൂടി അറസ്റ്റിൽ
2019 മേയ് 14: സി.പി.എം. ഏരിയ സെക്രട്ടറിയും ലോക്കൽ സെക്രട്ടറിയും അറസ്റ്റിൽ
2019 മേയ് 20: ക്രൈംബ്രാഞ്ച് ഹൊസ്ദുർഗ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
2019 ജൂലായ് 17: കേസിന്റെ വിചാരണ കാസർകോട് ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റി
2019 സെപ്റ്റംബർ 30: ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി അന്വേഷണം സി.ബി.ഐ.ക്ക് വിട്ടു
2019 ഒക്ടോബർ 24: സി.ബി.ഐ. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു
2019 ഒക്ടോബർ 26: സി.ബി.ഐ.ക്ക് വിട്ടതിനെതിരേ സർക്കാർ അപ്പീൽ ഹൈക്കോടതിയിൽ
2019 ഒക്ടോബർ 29: സി.ബി.ഐ.ക്ക് വിട്ട സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല.
2020 ജനുവരി 8: പത്ത് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
2020 ആഗസ്റ്റ് 25: ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി ഡിവിഷൻ ബെഞ്ച് ശരിവെച്ചു
2020 സെപ്റ്റംബർ 12 സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി.
2020 ഡിസംബർ ഒന്ന്: സംസ്ഥാന സർക്കാരിന്റെ അപ്പീൽ തള്ളി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |