കണ്ണൂർ:സിൽവർലൈനിൽ എന്തെങ്കിലും പ്രശ്നം ജനങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെങ്കിൽ, ജനങ്ങൾക്കൊപ്പം നിന്ന് ആവശ്യമായ ഡി.പി.ആറാണ് മാറ്റുകയെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. കരിവെള്ളൂർപെരളം ഗ്രാമപഞ്ചായത്തിന്റെ 'തെളിനീരൊഴുകും നവകേരളം', 'നല്ല മണ്ണ്' പദ്ധതി സംയോജിത പരിപാടി, 'ഞങ്ങളും കൃഷിയിലേക്ക്' എന്നീ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം കൊഴുമ്മലിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മാറ്റമില്ലാത്ത ഒറ്റ കാര്യം മാറുന്നുവെന്നുള്ളതുമാത്രമാണ്. ഡി.പി.ആർ ഇരുമ്പുലക്കയാണെന്നാണ് ചിലർ ധരിച്ചുവെച്ചിരിക്കുന്നത്. സിൽവർലൈൻ ഡി.പി.ആറും അതിന് അപ്പുറത്തുള്ള കാര്യങ്ങളും പ്രായോഗിക പ്രവർത്തനത്തിന്റെ ഭാഗമായാണ് നിർണ്ണയിക്കപ്പെടുക. ഒരു പ്രൊജക്ടിൽ ആദ്യം എഴുതിവച്ച മുഴുവൻ കാര്യങ്ങളും നൂറുശതമാനം അതേപടി നടക്കണം. അത് മാറ്റാൻ പാടില്ല, അത് ഇരുമ്പുലക്ക പോലെ മാറ്റാതെ നിൽക്കണം എന്ന ഒരു തെറ്റിദ്ധാരണയും ഉണ്ടാവേണ്ടതില്ല. തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് ചിലർ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കെ റെയിൽ നടപ്പിലാകുമ്പോൾ ഇന്ത്യയ്ക്ക് മാതൃകയാവുന്ന 50 വർഷങ്ങൾക്കപ്പുറത്തെ വളർച്ചയാണ് നാം നേടാൻ പോവുന്നതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |