കാസർകോട്: വയനാട്ടിലടക്കം ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ വളർത്തുപന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കുമ്പോൾ പിലിക്കോട് പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ വളർത്തു പന്നികൾ മറ്റൊരു തരത്തിൽ മരണത്തിന് മുന്നിലാണ്. ഭക്ഷണമോ, കൃത്യമായ പരിപാലനമോ ഇല്ലാതെ ചത്തൊടുങ്ങുകയാണിവ.
പതിനേഴോളം പന്നികളാണ് ഇവിടെയുള്ളത്. പതിനാലെണ്ണത്തോളം ഇതിനകം ചത്തു.മൂന്നു പന്നികൾ ആഴ്ചകളായി എഴുന്നേൽക്കുന്നില്ല. ഇവ കിടക്കുന്നയിടത്ത് നിന്ന് ഉയരുന്ന ദുർഗന്ധം പരിസരവാസികളുടെ സ്വസ്ഥത കെടുത്തുകയാണ്.
തിരുമുമ്പ് കാർഷിക സംസ്‌ക്കാര പഠന കേന്ദ്രം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഫാമിലാണ് പന്നികൾക്ക് നരകശിക്ഷ വിധിച്ചിരിക്കുന്നത്.ഒരു വർഷം മുമ്പാണ് ചീമേനി തുറന്ന് ജയിലിൽ നിന്നും ഒൻപത് പെണ്ണും ഒരു ആണുമായി പന്നികളെ കാർഷിക ഗവേഷണ കേന്ദ്രത്തിൽ കൊണ്ടുവന്നത്. ഇതിൽ മൂന്നെണ്ണം പെറ്റുണ്ടായ 21 കുട്ടികളിൽ പതിനാലും ചത്തു. പന്നികൾക്ക് ആവശ്യമായ ചികിത്സയും പരിചരണവും തീറ്റയും കിട്ടാത്തതാണ് ഇത്തരത്തിൽ ചത്തൊടുങ്ങുന്നതിന് കാരണം.
കിടപ്പിലായ പന്നികൾക്ക് മുമ്പിൽ തീറ്റ വച്ചുകൊടുക്കുകയും വെള്ളം പമ്പ് ചെയ്ത് വിസർജ്യം ഒഴുക്കിക്കളയുകയുമാണ് ചെയ്യുന്നത്. ഇവ ഓരോന്നായി ചാവുമ്പോഴും കൃത്യമായ പരിശോധനയും ചികിത്സയും ലഭ്യമാക്കാൻ നടപടിയുണ്ടായില്ല. പന്നികളെ പരിപാലിക്കാൻ നിയമിക്കപ്പെട്ട താത്ക്കാലിക തൊഴിലാളിയും പിൻവലിഞ്ഞ മട്ടാണ്.
ഭീതിയുണ്ട് സമീപവാസികൾക്ക്
ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് വയനാട് തവിഞ്ഞാലിലെ ഫാമിൽ 360 പന്നികളെ കൊന്ന വിവരം അറിഞ്ഞതോടെ സമീപ പ്രദേശത്തെ കുടുംബങ്ങൾ ഭീതിയിലാണ്. പാടങ്ങളിലേക്ക് ഒലിച്ചിറങ്ങുന്ന പന്നികളുടെ വിസർജ്യവും തീറ്റ കൊടുക്കാനെത്തിക്കുന്ന അറവുമാലിന്യവും ഇവരുടെ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട് ഇവരിലുണ്ട്.
തിരുമുമ്പ് പ്രോജക്ടിന്റെ കീഴിലാണ് പന്നിവളർത്തൽ തുടങ്ങിയത്. അകത്തെ ഷെഡിൽ തന്നെയാണ് ഇവയെ വളർത്തുന്നത്. പന്നി വളർത്തൽ ലാഭകരമല്ലെന്നും മാലിന്യ പ്രശ്നം രൂക്ഷമാണെന്നും നേരത്തെ ഉയർന്ന അഭിപ്രായം അവഗണിക്കുകയായിരുന്നു. വെറ്റിനറി യൂണിവേഴ്സിറ്റി ഇതിന്റെ ഭാഗമായിരുന്ന സമയത്ത് ശ്രദ്ധിക്കാൻ ആളുകളുണ്ടായിരുന്നു. ഇപ്പോൾ പന്നിവളർത്തലിൽ വിദഗ്ധരോ തൊഴിലാളികളോ കാർഷിക സർവ്വകലാശാലയിൽ തന്നെയില്ല.
-ഉന്നത ഉദ്യോഗസ്ഥൻ (കാർഷിക സർവ്വകലാശാല )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |