നെടുമ്പാശേരി: വിദേശത്ത് നിന്നെത്തിയ യുവാവിനെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന കേസിൽ ഒരാൾകൂടി അറസ്റ്റിൽ. തലശ്ശേരി പാനൂർ പറമ്പത്ത് വീട്ടിൽ ആഷിഫിനെയാണ് (46) നെടുമ്പാശേരി പൊലീസ് അറസ്റ്റുചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോയ സംഘം സ്വർണം വിൽക്കാനായി ഏൽപ്പിച്ചത് ഇയാളെയാണ്. സ്വർത്തിന്റെ കച്ചവടം നടത്തുന്നയാളാണ് ആഷിഫ്. ഇയാളിൽനിന്ന് 860 ഗ്രാം സ്വർണവും കണ്ടെടുത്തു.
ശനിയാഴ്ച രാവിലെ ഒമാനിൽനിന്ന് സ്വർണവുമായെത്തിയ ഹഫ്‌സൽ എന്നയാളെ ഒരു സംഘം ആളുകൾ വാഹനത്തിൽ ബലമായി കയറ്റിക്കൊണ്ട് പോവുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി വിവേക്‌കുമാറിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, ഇൻസ്‌പെക്ടർമാരായ സോണി മത്തായി, വി.എസ്. വിപിൻ, എസ്.ഐ പി.പി. സണ്ണി, എ.എസ്.ഐ എം.എസ്. ബിജീഷ്, എസ്.സി.പി.ഒമാരായ യശാന്ത്, സന്ദീപ് ബാലൻ തുടങ്ങിയവരാണ് അനേഷണസംഘത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |