SignIn
Kerala Kaumudi Online
Saturday, 27 April 2024 2.18 AM IST

അഴീക്കൽ ഗ്രീൻഫീൽഡ് തുറമുഖം അനിശ്ചിതത്വത്തിൽ

port

കണ്ണൂർ: ഗ്രീൻ ഫീൽഡ് തുറമുഖ പദ്ധതിക്കായി സംസ്ഥാന സർക്കാർ കഴിഞ്ഞ ബഡ്ജറ്റിൽ വകയിരുത്തിയ 3698 കോടി രൂപ തികയില്ലെന്ന ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോർട്ട് അഴീക്കലിന്റെ വികസന സ്വപ്നം അനിശ്ചിതത്വത്തിലാക്കുന്നു. എന്നാൽ, അധികചെലവ് എങ്ങനെ നേരിടുമെന്നതിനെ കുറിച്ച് പഠിക്കാനും വിലയിരുത്താനുമായി തുറമുഖ വകുപ്പ് വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത് പ്രതീക്ഷ നൽകുന്നുമുണ്ട്.

കേരളത്തിന്റെ വ്യാപാര വാണിജ്യ വ്യവസായവികസനത്തിന് വേഗം പകരാൻ തുറമുഖവകുപ്പിനെ സുസജ്ജമാക്കുന്നതിന് സർക്കാറിന്റെ പട്ടികയിൽ 17 നോൺ മേജർ തുറമുഖങ്ങളുണ്ടെങ്കിലും അധിക സാമ്പത്തിക ബാദ്ധ്യതയാണ് ഭീഷണിയാകുന്നത്.

അഴീക്കലിൽ ഗ്രീൻഫീൽഡ് തുറമുഖം നിർമ്മിക്കുന്നതിനുള്ള വിശദ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനു മുന്നോടിയായി ചെന്നൈ ഐ.ഐ.ടിയാണ് ഡിസൈൻ തയാറാക്കി നൽകിയത്.

അഴീക്കലിൽ 14.2 മീറ്റർ വരെ ആഴമുള്ള കപ്പലുകൾക്ക് എത്തിച്ചേരാൻ സാധിക്കുന്ന ഗ്രീൻഫീൽഡ് തുറമുഖ നിർമ്മാണത്തിന് മുഖ്യമന്ത്രി ചെയർമാനായി മലബാർ ഇന്റർനാഷണൽ പോർട്ട് ആൻഡ് സെസ് ലിമിറ്റഡ് എന്ന പ്രത്യേക കമ്പനി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. കിഫ്ബിക്ക് പുറമെ സാഗർമാല പദ്ധതി വഴിയും ഫണ്ട് ഉറപ്പാക്കാനാണ് തുറമുഖ വകുപ്പിന്റെ നീക്കം. മംഗളൂരു തുറമുഖത്തിന് കേന്ദ്രം ഫണ്ട് അനുവദിക്കുമ്പോൾ അഴീക്കൽ തുറമുഖത്തോട് മുഖം തിരിക്കുകയാണെന്ന് അധികൃതർ പറയുന്നു.

യാഥാർത്ഥ്യമായാൽ

മലബാറിലെ ക്രൂയിസ് ടൂറിസം ശക്തിപ്പെടും

തുറമുഖം കേന്ദ്രീകരിച്ച് വ്യവസായ കുതിപ്പ്

അഴീക്കോട് ഗ്രീൻഫീൽഡ് തുറമുഖം

നിലവിലുള്ള അഴീക്കൽ തുറമുഖത്തു നിന്ന് രണ്ടര കിലോമീറ്റർ അകലെ കടലും വളപട്ടണം പുഴയും ചേരുന്ന മുനമ്പ് ഭാഗത്തിനടുത്തായാണ് പുതിയ അത്യാധുനിക ഗ്രീൻ ഫീൽഡ് തുറമുഖം വരുന്നത്. അഴീക്കോട് പഞ്ചായത്തിലെ 85.7 ഏക്കറും മാട്ടൂൽ പഞ്ചായത്തിലെ 60.9 ഏക്കറും ഉൾപ്പെടെയുള്ള പദ്ധതി പ്രദേശത്ത് നേരത്തേ സർവേ നടപടികൾ പൂർത്തിയാക്കി തുറമുഖത്തിനുള്ള രൂപരേഖ തയ്യാറാക്കിയിരുന്നു. മണ്ണ് പരിശോധനയും പൂർത്തിയാക്കി. പുതിയ പദ്ധതി പ്രദേശം അഴിമുഖത്തോട് ചേർന്നുകിടക്കുന്നതായതിനാൽ ആഴക്കുറവ് പ്രശ്നമാവില്ലെന്നത് അനുകൂല ഘടകമാണ്.


ഗ്രീൻഫീൽഡ് പോർട്ട് ഉത്തര മലബാറിലെ ജനങ്ങളും വ്യവസായ സമൂഹവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതിയാണ് . മേഖലയുടെ വികസനത്തിന് പദ്ധതി ഏറെ ഗുണം ചെയ്യും. പദ്ധതി പ്രവൃത്തി പെട്ടെന്ന് തന്നെ ആരംഭിക്കുന്നതിനുള്ള നടപടി ഉണ്ടാകണം .

കെ.വി സുമേഷ് എം.എൽ.എ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, PORT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.