കയ്യൂർ: ആരോഗ്യമേഖലയിലെ കൂട്ടായ്മയുടെ മികവിനാണ് കയ്യൂർ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യ കേന്ദ്രത്തിന് ഇത്തവണയും ദേശീയ അംഗീകാരം തേടിയെത്തിയത്. മൂന്ന് ഡോക്ടർമാരുടെ നേതൃത്വത്തിൽ 40 ഓളം ജീവനക്കാർ നടത്തിയ അശ്രാന്ത പരിശ്രമത്തിനുള്ള പൊൻതൂവൽ ആണ് ഈ നേട്ടം.
2020-21 വർഷത്തെ നാഷണൽ ക്വാളിറ്റി അഷൂറൻസ് സ്റ്റാൻഡേർഡ് അവാർഡ് 100 ൽ 99ശതമാനം മാർക്ക് നേടി ഒന്നാം സ്ഥാനത്തോടെ കയ്യൂർ കുടുംബാരോഗ്യ കേന്ദ്രം നിലനിർത്തിയ വിവരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപിച്ചത്. . മുതിർന്നവരും കൗമാരക്കാരും എൻഡോസൾഫാൻ ദുരിതബാധിതരും അടക്കമുള്ള പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണ കാര്യത്തിൽ കാണിച്ച അതീവശ്രദ്ധയും പ്രത്യേക പദ്ധതികളുമാണ് മികവിനു പിന്നിൽ. നാല് പ്രധാന പരിശോധനകളിലാണ് കയ്യൂർ മുന്നിലെത്തിയത്.
രോഗീപരിചരണം, ഫാർമസി സേവനം, ലാബ് സേവനം, പൊതുജനാരോഗ്യ ഇടപെടൽ, ഭരണനിർവ്വഹണം എന്നീ തലങ്ങളിലെ വിവിധ മേഖലകളിൽ നടത്തുന്ന സൂക്ഷ്മപരിശോധയിലൂടെയാണ് സ്കോർ ലഭിച്ചത്. ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച 12 സ്ഥാപനങ്ങളും കേരളത്തിലാണ്. അതിൽ 99ശതമാനം മാർക്കുമായി ഒന്നാംസ്ഥാനത്താണ് കയ്യൂർ കുടുംബാരോഗ്യകേന്ദ്രം. വിജയികൾക്ക് ഓരോ വർഷവും രണ്ടു ലക്ഷം രൂപ അനുവദിക്കും.
ഈ പ്രതിസന്ധി കാലത്തും കഴിഞ്ഞ തവണത്തെ സ്‌കോർ തന്നെ നിലനിർത്താൻ കഴിഞ്ഞത് വലിയ നേട്ടമാണ്
ഡോ. പി വി അരുൺ ( മെഡിക്കൽ ഓഫീസർ )
ആരോഗ്യമേഖലയിലെ ഈ നേട്ടം തുടർന്നും നിലനിർത്തി കൊണ്ടുപോകാനുള്ള ശ്രമം തുടരും
കെ.പി. വത്സലൻ-കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |