കൊല്ലം: കിതച്ചോടുന്ന ഗ്രാമവണ്ടിയുടെ കുതിപ്പിനായി കൊല്ലത്തിന് പുറത്തേക്ക് റൂട്ട് മാറ്റി പരീക്ഷണഓട്ടം. രാവിലെ 7.30ന് പുറപ്പെട്ട് കൊല്ലം ബസ് സ്റ്റാൻഡ്, ചിന്നക്കട, സിവിൽ സ്റ്റേഷൻ, തങ്കശേരി, മുണ്ടയ്ക്കൽ, ഇരവിപുരം കൂട്ടിക്കട വഴി 8.40ന് മയ്യനാടെത്തും. 9ന് കൂട്ടിക്കട ഇരവിപുരം മുണ്ടയ്ക്കൽ വഴി 9.40ന് കോർപ്പറേഷൻ ഓഫീസിലും.
9.55ന് കൊല്ലത്തുനിന്ന് കുണ്ടറ വഴി കൊട്ടാരക്കരയിലേക്കും 11.40 ന് അവിടെ നിന്ന് തിരിച്ച് കൊല്ലത്തേക്കും. ഉച്ചയ്ക്ക് 1.30ന് കൊല്ലത്തുനിന്ന് ദളവാപുരം വഴി തെക്കുംഭാഗത്തേയ്ക്കും തിരിച്ചും. വെെകിട്ട് 5.05ന് കൊല്ലം കോർപ്പറേഷൻ ഓഫീസ്, മുണ്ടയ്ക്കൽ, ഇരവിപുരം, കൂട്ടിക്കട വഴി മയ്യനാട്ടേയ്ക്കും 5.55ന് തിരിച്ച് ഇതേ റൂട്ടിൽ കൊല്ലം സ്റ്റാൻഡിലേക്കും എത്തുന്ന തരത്തിലാണ് പുതിയ സർവീസ്.
വരുമാനം ഉയർന്നു
കൊല്ലം കോർപ്പറേഷനും കെ.എസ്.ആർ.ടി.സിയും കെെകോർത്ത് ഗ്രാമവീഥികളെ ബന്ധിപ്പിച്ചാണ് സർവീസ്. തുടക്കത്തിൽ 1400 രൂപവരെയാണ് കളക്ഷൻ ലഭിച്ചത്. റൂട്ട് മാറ്റിയതോടെ വരുമാനം 4000 രൂപയിലേക്ക് ഉയർന്നു. ജിവനക്കാരുടെ ശമ്പളവും ബസിന്റെ അറ്റകുറ്റ പണികളും ഉൾപ്പെടെ കുറഞ്ഞത് ദിവസം 6000 രൂപയെങ്കിലും വരുമാനം ലഭിച്ചെങ്കിലേ സർവീസ് ലാഭത്തിലാകൂ. ഇന്ധന ചെലവ് കോർപ്പറേഷനാണ് വഹിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |