കൊല്ലം: ഒരേ സമയം രാഷ്ട്രീയ, സാമുദായിക, സാമൂഹിക, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തിയ ബഹുമുഖ വ്യക്തിത്വമായിരുന്നു ആർ.ശങ്കറെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. ആർ.ശങ്കർ ചാരിറ്റബിൾ ട്രസ്റ്രിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആർ.ശങ്കറിന്റെ 115-ാം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഗ്രാമങ്ങളിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ച് വിദ്യകൊണ്ട് സ്വതന്ത്രരാകുകയെന്ന ഗുരുദേവ സന്ദേശം ആർ.ശങ്കർ പ്രാവർത്തികമാക്കി. പാവപ്പെട്ടവർക്കുള്ള പെൻഷൻ പദ്ധതി ആരംഭിച്ചത് ആർ.ശങ്കർ മുഖ്യമന്ത്രിയായിരിക്കെയാണെന്നും ചിഞ്ചുറാണി പറഞ്ഞു. ട്രസ്റ്ര് ചെയർമാൻ എസ്.സുവർണകുമാർ അദ്ധ്യക്ഷനായി. എം.നൗഷാദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സ്വാമി സുഖാകാശ സരസ്വതി അനുഗ്രഹ പ്രഭാഷണവും ഡോ. ജി.ജയദേവൻ അനുസ്മരണ പ്രഭാഷണവും നടത്തി.
ശ്രീനാരായണ വേൾഡ് കോൺഫെഡറേഷൻ സീനിയർ വൈസ് പ്രസിഡന്റ്
ജി.രാജേന്ദ്രബാബു ആർ.ശങ്കറിന്റെ വിദ്യാഭ്യാസ സന്ദേശം നൽകി. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, യോഗം കൗൺസിലർ പി.സുന്ദരൻ, വി.ചന്ദ്രദാസ്, ആർ.ശ്രീകുമാർ, എം.വിജേന്ദ്രകുമാർ, തഴവ സത്യൻ എന്നിവർ ആശംസ നേർന്നു.
ദീർഘകാലം യോഗം പ്രവർത്തനം നടത്തിയ മങ്ങാട് ജി.ഉപേന്ദ്രനെ ചടങ്ങിൽ ആദരിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ.എസ്.ശിവരാജ് സ്വാഗതവും ട്രഷറർ അനിൽ.പി പടിക്കൽ നന്ദിയും പറഞ്ഞു. പ്രൊഫ. പി.ജെ.അർച്ചനയുടെ ഗുരുസ്മരണയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |