തൊടിയൂർ: ഗർഭാവസ്ഥയിൽത്തന്നെ അമീർ വൃക്കരോഗിയായിരുന്നു. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ഡോക്ടർമാർ മാതാപിതാക്കൾക്ക് ഇതു സംബന്ധിച്ച് സൂചന നൽകിയതോടെ ആ വീട്ടിൽ ആശങ്കയായി.
കല്ലേലിഭാഗം പുതുവീട്ടിൽ തെക്കതിൽ അൻസറിന്റെയും ഷീലയുടെ രണ്ടാമത്തെ മകനാണ് അമീർ, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലായിരുന്നു ഷീലയുടെ ഗർഭകാല ചികിത്സ. ഇതിനിടെ എട്ടാം മാസത്തിൽ നടത്തിയ സ്കാനിംഗിൽ തകരാർ കണ്ടതിനെത്തുടർന്ന് എസ്.എ.ടിയിലേക്ക് അയയ്ക്കുകയായിരുന്നു. അവിടെയും പുറത്തുമായി നടത്തിയ വിവിധ പരിശോധനകളിൽ കുട്ടിയുടെ
വലത് വൃക്കയ്ക്ക് തകരാർ സ്ഥിരീകരിച്ചു. നിലവിൽ കരുനാഗപ്പള്ളി പേൾ ഹോസ്പിറ്റലിലാണ് അമീറിന്റെ ചികിത്സ. രാവിലെ 7നും,
വൈകിട്ട് 7നും കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് കുത്തിവയ്പ് എടുക്കാൻ സഹായികുന്നത് ക്യാപ്ടൻ ലക്ഷ്മി പാലിയേറ്റീവ് കെയർ സെന്ററിലെ വോളണ്ടിയർമാരാണ്. ചെലവും അവർ തന്നെയാണ് വഹിക്കുന്നത്.
മരുന്നുകൾ കൊണ്ട് സുഖപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ ഓപ്പറേഷൻ നടത്തണമെന്ന് ഡോക്ടർമാർ മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. മൂന്നര വയസുകാരി ഹാജിറയാണ് അമീറിന്റെ സഹോദരി. കൂലിപ്പണിക്കാരനായ അൻസറിന് ജോലിക്ക് പോകാനും കഴിയുന്നില്ല, വാടക വീട്ടിലാണ് കുടുംബം കഴിയുന്നത്. അൻസറിന്റെ ഫോൺ: 7510128536.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |