കൊല്ലം: അഞ്ചാലുംമൂട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വളപ്പിൽ തെരുവുനായ ശല്യം രൂക്ഷമായിട്ടും അധികൃതർ ഗൗനിക്കുന്നില്ലെന്ന് ആക്ഷേപം. 50ഓളം നായ്ക്കളാണ് ഇവിടെ സ്വൈര വിഹാരം നടത്തുന്നത്. പ്രീ സ്‌കൂൾ മുതൽ ഹയർ സെക്കൻഡറി വരെ 3000ത്തോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണിത്.
കുട്ടികൾ സ്‌കൂൾ വളപ്പിൽ ഓടുമ്പോൾ നായ്ക്കൾ കുരച്ചുകൊണ്ട് ഒപ്പം ഓടുകയും കുട്ടികൾ ഭയപ്പെടുകയും ചെയ്യുന്നത് പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മൃഗസംരക്ഷണ വകുപ്പും നഗരസഭയും പരസ്പരം പഴി ചാരുകയാണെന്നും ആരോപണമുണ്ട്. വന്ധ്യംകരണവും ചികിത്സയും മാത്രമാണ് തങ്ങളുടെ ചുമതലയെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നത്. തദ്ദേശസ്ഥാപന പ്രതിനിധികളുമായി ബന്ധപ്പെടാനാണ് അവരുടെ നിർദ്ദേശം. എന്നാൽ തെരുവുനായ്ക്കൾക്ക് ഷെൽട്ടർ സ്ഥാപിക്കുന്നതിനുള്ള കാലതാമസമാണ് നഗരസഭ വൈമുഖ്യം കാട്ടാനുള്ള കാരണങ്ങളിലൊന്ന്. ഷെൽട്ടർ പദ്ധതി ഇപ്പോഴും ചുവപ്പുനാടയിൽ കുരുങ്ങി കിടക്കുകയാ
ണ്.
# ഷെൽട്ടർ ഫയലിൽ
തെരുവിൽ അലഞ്ഞുതിരിയുന്ന നായ്ക്കളെ സംരക്ഷിക്കാനായി നഗരസഭയുടെ നേതൃത്വത്തിൽ കുരീപ്പുഴയിൽ ഷെൽട്ടർ സ്ഥാപിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ഒന്നും നടപ്പായില്ല. പിടികൂടി പുനരധിവസിപ്പിക്കുകയും ചികിത്സ നൽകുകയുമായിരുന്നു ലക്ഷ്യം. അതിലൂടെ തെരുവുനായ്ക്കളിൽ നിന്ന് പൊതുജനത്തെ രക്ഷിക്കാമെന്നാണ് കരുതിയതെങ്കിലും ഫലമുണ്ടായില്ല. പ്രജനന നിയന്ത്രണ ചികിത്സയ്ക്കായും (എ.ബി.സി) ഷെൽട്ടറുകൾ ഉപയോഗിക്കാമെന്നു കണക്കുകൂട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |