SignIn
Kerala Kaumudi Online
Saturday, 27 April 2024 3.47 AM IST

ഇരുന്നാൽ ഫുൾ ടിക്കറ്റ്, ഇല്ലെങ്കിൽ ഇറക്കിവിടൽ, സ്വകാര്യ ബസുകളിൽ വിദ്യാർത്ഥി ദ്രോഹം

bus

# സ്വകാര്യ ബസുകളിൽ വിദ്യാർത്ഥി ദ്രോഹം

കൊല്ലം: വിദ്യാർത്ഥികൾക്ക് അവകാശപ്പെട്ട സൗജന്യ നിരക്ക് നൽകാതെ ജില്ലയിലെ സ്വകാര്യബസ് ജീവനക്കാർ. കുട്ടികൾ നിൽക്കുന്ന സ്റ്റോപ്പുകളിൽ ബസ് നിറുത്താതെയും ഇറങ്ങേണ്ട സ്റ്റോപ്പുകളിൽ നിന്ന് മാറ്റി നിറുത്തിയുമുള്ള ക്രൂരവിനോദം ജീവനക്കാർ പതിവാക്കിയിരിക്കുകയാണെന്ന പരാതിയും വ്യാപകമാണ്.

വിദ്യാർത്ഥികൾ മുഴുവൻ ടിക്കറ്റ് എടുക്കണമെന്ന നിർബന്ധമാണ് ഒട്ടുമിക്ക ബസ് ജീവനക്കാർക്കും. തടസം പറഞ്ഞാൽ മറ്റു യാത്രികർക്കു മുന്നിൽ പരിഹസിക്കുന്നതും പതിവാണ്. കോളേജ് വിദ്യാർത്ഥികളാണ് പ്രധാന ഇരകൾ. സ്റ്റോപ്പിൽ ബസ് നിറുത്തിയാൽ മറ്റുള്ള യാത്രക്കാർക്കാണ് ആദ്യ പരിഗണന. പിന്നാലെ പേരിനുമാത്രം വിദ്യാർത്ഥികളെ കയറ്റും. മറ്റുള്ളവരോട് അടുത്ത ബസിൽ കയറാൻ പറയും. സ്വകാര്യ ബസ് സ്റ്റാൻഡുകളിൽ വൈകുന്നേരങ്ങളിൽ വിദ്യാർത്ഥികളുടെ കാത്തുനില്പ് പതിവു കാഴ്ചയായിട്ടുണ്ട്. ബസിൽ ഇരിക്കാൻ അവസരം കിട്ടുന്നവർ ഫുൾ ടിക്കറ്റ് എടുക്കണമെന്ന് വാശിപിടിക്കുന്ന ജീവനക്കാരുമുണ്ട്. നിന്നുള്ള യാത്രയ്ക്കിടെ ഇരിക്കാൻ അവസരം കിട്ടിയാൽ ഏതു നിമിഷവും കണ്ടക്ടർ എഴുന്നേൽപ്പിക്കാം എന്നതാണ് അവസ്ഥ!

# കെ.എസ്.ആർ.ടി.സി 'സൂപ്പർ'

പുനലൂർ, പത്തനാപുരം ഉൾപ്പെടെയുള്ള കിഴക്കൻ മേഖലകളിൽ നിന്ന് നഗരത്തിലെ കോളേജുകളിൽ പഠിക്കാനെത്തുന്ന വിദ്യാർത്ഥികൾക്ക് കെ.എസ്.ആർ.ടി.സി ബസുകളാണ് പ്രധാന ആശ്രയം. എന്നാൽ രാവിലെയും വൈകിട്ടും വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന വിധം ഒരു ബസുപോലും കിട്ടില്ലെന്നതാണ് അവസ്ഥ. വരുന്ന ബസുകളൊക്കെ സൂപ്പർ ക്ലാസ് ശ്രേണിയിലുള്ളവയായതിനാൽ ഭീമമായ യാത്രാക്കൂലിയാവും. ട്രെയിനുകളുടെ കുറവും വിദ്യാർത്ഥികൾക്ക് തിരിച്ചടിയാണ്.

# മടിയില്ല, വഴിയിൽ തള്ളാനും

ഫുൾ ടിക്കറ്റ് എടുക്കാത്ത വിദ്യാർത്ഥികളെ വഴിയിൽ ഇറക്കിവിടുന്ന കണ്ടക്ടർമാരുമുണ്ട്. ഒരുമാസത്തിന് മുമ്പ് കണ്ണനല്ലൂരിൽ ബസിൽവച്ച് അപമര്യാദയായി പെരുമാറിയ കണ്ടക്ടർ വിദ്യാർത്ഥിനിയെ ഇറക്കിവിട്ടിരുന്നു. നാലാം ക്ലാസ് വിദ്യാർത്ഥികളായ മൂന്നു കുഞ്ഞുങ്ങളെ ഒരു മനസാക്ഷിക്കുത്തുമില്ലാതെ വഴിയിൽ ഇറക്കിവിട്ട സംഭവവും കഴിഞ്ഞദിവസം ഉണ്ടായി. പ്രാക്കുളം- ഉളിയക്കോവിൽ റൂട്ടിൽ സർവീസ് നടത്തുന്ന 'തൃക്കടവൂരപ്പൻ' എന്ന സ്വകാര്യബസിലെ ജീവനക്കാരാണ് കൊച്ചുകുട്ടികളോട് ഈ ക്രൂരത കാട്ടിയത്.

‌# എല്ലാം പ്രതിസന്ധിയുടെ മറവിൽ

 കൊവിഡ് പ്രതിസന്ധിയിൽ വരുമാനം കുറഞ്ഞെന്ന് ഉടമകൾ

 കൺസഷൻ നിയന്ത്രിച്ചത് വരുമാനം കൂട്ടാനെന്ന് ജീവനക്കാർ

 ജീവനക്കാർക്ക് ബാറ്റ ലഭിക്കാനും സൗജന്യ നിരക്ക് നിഷേധം

# അവർക്ക് എന്തുമാകാം

 കണ്ടക്ടർമാർക്ക് പലർക്കും ലൈസൻസില്ല

 യൂണിഫോം ധരിക്കാനും മടി

 പേര് എഴുതിയ 'ചെസ്റ്റ് ബാഡ്ജ്' ആർക്കുമില്ല

കൺസഷൻ ടിക്കറ്റിനെ കുറിച്ച് ജില്ലയിൽ പ്രചാരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. കൺസെഷൻ നിഷേധിക്കുന്ന സ്വകാര്യബസുകൾക്കെതിരെ ശക്തമായ പ്രതിഷേധം നടത്തും

പി. അനന്തു, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി

കൺസെഷൻ നിഷേധിക്കുകയും വിദ്യാർത്ഥികളെ കയറ്റാതിരിക്കുകയും ചെയ്യുന്ന സ്വകാര്യബസുകളെ തടയുന്നതടക്കമുള്ള പ്രതിഷേധം സംഘടിപ്പിക്കുകയും നിയമനടപടികളുമായി മുന്നോട്ട് പോകുകയും ചെയ്യും

വിഷ്ണു വിജയൻ, കെ.എസ്.യു ജില്ലാ പ്രസിഡന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.